ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ നേമത്തും കഴക്കൂട്ടത്തും വോട്ട് സി.പി.എമ്മിന് നൽകി, തിരുവനന്തപുരം സെന്‍ട്രലില്‍ യുഡിഎഫിനും; വെളിപ്പെടുത്തലുമായി എസ്.ഡി.പി.ഐ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ നേമം, കഴക്കൂട്ടം മണ്ഡലങ്ങളിൽ വോട്ട് സി.പി.എമ്മിന് നല്‍കിയെന്നും തിരുവനന്തപുരം സെന്‍ട്രലില്‍ യുഡിഎഫ് സ്ഥാനാർഥി ശിവകുമാറിന് പിന്തുണ നല്‍കിയെന്നു വെളിപ്പെടുത്തി എസ്.ഡി.പി.ഐ. പാര്‍ട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടലയാണ് ഇഇത്തരത്തിൽ അവകാശവാദം ഉന്നയിച്ചത്. നേതൃത്വങ്ങളും സ്‌ഥാനാര്‍ഥികളും പിന്തുണയ്‌ക്കായി തങ്ങളെ സമീപിച്ചിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.
എസ്.ഡി.പി.ഐയുടെ വോട്ട് വേണ്ടെന്ന പരസ്യനിലപാടെടുത്ത സി.പി.എമ്മിനെ വെട്ടിലാക്കുന്നതാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ. നേമത്ത് പതിനായിരത്തോളം പാര്‍ട്ടി വോട്ടുണ്ടെന്നും ഇതു സി.പി.എം. സ്‌ഥാനാര്‍ഥി ശിവന്‍കുട്ടിക്ക് നല്‍കിയെന്നുമാണ് എസ്.ഡി.പി.ഐ നേതാവിന്റെ അവകാശവാദം. മനസാക്ഷി വോട്ട് എന്ന നിലപാടാണ് കഴക്കൂട്ടത്ത് സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു. തിരുവനന്തപുരത്തെ മൂവായിരത്തോളം സ്വന്തം വോട്ട് വി എസ് ശിവകുമാറിന് വിജയം ഉറപ്പിക്കുന്നതിനായിരുന്നു. എസ് ഡി പി ഐ മത്സരിച്ച നെടുമങ്ങാടും വാമനപുരത്തും ഒഴികെയുള്ള എല്ലായിടത്തും ഇരുമുന്നണികളും എസ് ഡി പി ഐ വോട്ട് തേടിയിരുന്നതായും അദ്ദേഹം പറഞ്ഞു.