Times Kerala

ഈ പുഞ്ചിരി മാഞ്ഞിട്ട് രണ്ട് വര്‍ഷം, അവന്റെ ഘാതകര്‍ക്കു മാപ്പില്ല, അവരെ പൂട്ടാൻ ഏതറ്റം വരെയും പോകും; അഭിഭാഷകയുടെ കുറിപ്പ്

 
ഈ പുഞ്ചിരി മാഞ്ഞിട്ട് രണ്ട് വര്‍ഷം, അവന്റെ ഘാതകര്‍ക്കു മാപ്പില്ല, അവരെ പൂട്ടാൻ ഏതറ്റം വരെയും പോകും; അഭിഭാഷകയുടെ കുറിപ്പ്

താടുപുഴ: അമ്മയുടെ കാമുകന്റെ ക്രൂര മര്‍ദ്ദനത്തിനിരയായി പിഞ്ചുകുഞ്ഞ് ജീവന്‍ വെടിഞ്ഞിട്ട് രണ്ടു വര്‍ഷം തികയുകയാണ്. ഇതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ദീപ ജോസഫ് പങ്കുവെച്ച കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്.

അഡ്വക്കറ്റ് ദീപ ജോസഫ് പങ്കുവച്ച കുറിപ്പ് വായിക്കാം

തൊടുപുഴയില്‍ അമ്മയുടെയും അവരുടെ കാമുകന്റെയും ക്രൂര മര്‍ദ്ദനത്തിന് വിധേയനായി ആര്യന്‍ ജീവന്‍ വെടിഞ്ഞിട്ട് ഇന്ന് രണ്ടു വര്‍ഷം തികയുന്നു (06.042019).. അഡ്‌ലി സോഷ്യല്‍ ജസ്റ്റിസ് ഫൌണ്ടേഷന്‍ അവന്റെ ആത്മാവിന് നീതിക്ക് വേണ്ടി പൊരുതി. ഒടുവില്‍ 2020 ഫെബ്രുവരി മാസത്തില്‍ ഞങ്ങള്‍ ആ വിധി നേടി.. JJ Act U/S 75 അനുസരിച്ചു അഞ്ജനയും കുറ്റക്കാരിആണ്.. അതുകൊണ്ട് നിയമ നടപടികളും വിചാരണയും നേരിടണം.. ആ ദുഷ്ടയായ അമ്മയെ ഇരുമ്പഴിക്കുള്ളില്‍ കാണാന്‍ ലോകം മുഴുവന്‍ ആകാംഷയോടെ കാത്തിരുന്നു.. ലോകത്തിന്റെ മുക്കിലും മൂലയിലും നിന്നു ഓരോ അമ്മയും അച്ചനും ഐക്യദാര്‍ഢ്യം തന്നു.. സന്ദേശങ്ങളും ഫോണ്‍ കോളുകളും ഞങ്ങളെ തേടി എത്തി.. എന്നിട്ട് എന്ത് സംഭവിച്ചു എന്നറിയാന്‍ പലരുടെയും മെസ്സേജുകള്‍ ഇന്നും വരുന്നു..

സെഷന്‍ കോടതിവിധിക്ക് എതിരെ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ് അമ്മയും മകളും.(അഞ്ജനയും അവരുടെ അമ്മ ശോഭനയും )കേസില്‍ നിന്നു ഒഴിവാക്കണം പോലും.. ഇന്നും ആ കുഞ്ഞിന്റെ ഓര്‍മയില്‍ നീറി നീറി ജീവിക്കുന്ന അമ്മമാരേ ആ കാപലികയെ പൂട്ടാന്‍ ഏതറ്റം വരെ പോകാനും ഞാന്‍ ഒരുക്കമാണ്.. നിങ്ങളും അങ്ങനെ അല്ലേ??

നിങ്ങള്‍ക്ക് അറിയണോ ബിജുവിന്റെ ബോഡി റീപോസ്റ്റ്‌മോര്‍ട്ടം നടത്തി.. ഇന്നും അഴുകാതെ ഇരിക്കുന്ന ആ ശരീരം പല സത്യങ്ങളും വിളിച്ചു പറയുന്നു.. എന്തിനായിരുന്നു ബിജുവിനെ കൊന്നത്?? ആര്‍ക്കുവേണ്ടി ആയിരുന്നു?? ആരാണ് കൂട്ടു പ്രതികള്‍? എന്നിട്ട് എന്ത് നേടി??

കുഞ്ഞുവാവ( ആയുഷ് പപ്പിയുടെ ഇളയ സഹോദരന്‍ ) സുഖമായി ബിജുവിന്റെ മാതാപിതാക്കള്‍ക്ക് ഒപ്പം കഴിയുമ്പോഴും പലപ്പോഴും ആ കുഞ്ഞിനെ ശോഭനയും അഞ്ജനയും ചേര്‍ന്ന് മാനസികമായി തകര്‍ക്കാന്‍ നോക്കുന്നു.. കുഞ്ഞു അവളെയോ അവളുടെ അമ്മയെയോ ഒരിക്കലും കാണാനോ അവരുമായി സംസാരിക്കാനോ പോലും ആഗ്രഹിക്കുന്നില്ല എന്നത് പച്ച സത്യമായിരിക്കെ വയസായ ബിജുവിന്റെ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കാന്‍ തൊടുപുഴ ചൈല്‍ഡ് ലൈന്‍ ന്റെ പേരും പറഞ്ഞു പരാതികള്‍ അയക്കുന്നു.. മാതാപിതാക്കളെ കൂടുതല്‍ കൂടുതല്‍ ക്രൂശിക്കാന്‍ നോക്കുന്നു..

അഞ്ജന… ഞാന്‍ എന്നും അവരോടൊപ്പം ആ മാതാപിതാക്കള്‍ക്കൊപ്പം..ഉണ്ട്.. ഞാന്‍ മാത്രമല്ല ഒരായിരം അച്ഛനമ്മമാരും.. ഇനി നിനക്കോ നിന്റെ അമ്മക്കോ അവരെ വേദനിപ്പിക്കാന്‍ കഴിയില്ല.. ബിജുവിന്റെ മരണം.. ആര്യന്റെ മരണം.. ഇതിനെല്ലാം ഉത്തരം പറയാന്‍ ഒരുങ്ങിക്കോളൂ.. നിന്നെ സംരക്ഷിക്കുന്ന പാര്‍ട്ടി ഇല്ലാതാവും. കാരണം ഇത് സത്യത്തിന് വേണ്ടിയുള്ള സത്യവാദികളുടെ പോരാട്ടമാണ്.. ആര്യന്റെ വേദന മനസ്സുകൊണ്ടും ഹൃദയം കൊണ്ടും ഏറ്റുവാങ്ങാന്‍ കഴിയുന്ന ഒരമ്മയുടെ അല്ല ഒരായിരം അമ്മമാരുടെ ഉറച്ച തീരുമാനമാണിത്… വച്ച കാല്‍ പിന്നോട്ടില്ല.. മരണം വരെ ഞാന്‍ ജന്മം നല്കാത്ത കുഞ്ഞിന് വേണ്ടി പോരാടാന്‍ ഒരുങ്ങിയ ഒരമ്മ… തോല്‍ക്കാന്‍ തീരുമാനിക്കാത്ത അമ്മ… ആര്യന്‍ എന്ന എന്റെ കുഞ്ഞിന് വേണ്ടി അവന്റെ ആത്മശാന്തിക്കു വേണ്ടി ജയം മുന്നില്‍ കണ്ടിറങ്ങുന്നു..പ്രിയ കൂട്ടുകാരെ ആള്‍ബലം കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും നിങ്ങള്‍ കൂടെ ഉണ്ടാവും എന്നു വിചാരിച്ചു കൊണ്ടു…. അവന്റെ രണ്ടാം ചരമ ദിനത്തില്‍ കുറിക്കുന്നു… അവന്റെ ഘാതകര്‍ക്കു മാപ്പില്ല..
എരിയുന്ന അഗ്‌നിയായ് കനലായി …

Related Topics

Share this story