130 രൂപയെ ചൊല്ലി തർക്കം; തൊടുപുഴയിൽ 17-കാരനെ ക്രൂരമായി തല്ലിച്ചതച്ച് പത്താം ക്ലാസുകാരൻ
ഇടുക്കി: 130 രൂപയെ ചൊല്ലി തുടങ്ങിയ തർക്കത്തിനൊടുവിൽ 17-കാരനെ അതിക്രൂരമായി മർദിച്ച് പത്താംക്ളാസുകാരൻ. തൊടുപുഴ ഇടവെട്ടിയിലാണ് സംഭവം. ഫുട്ബോൾ ടർഫ് ഫീസുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കേറ്റമാണ് മർദ്ദനത്തിൽ കലാശിച്ചത്. കഴിഞ്ഞ 31ാം തിയ്യതിയാണ് കേസിന് ആസ്പദമായ സംഭവം.ഇടവെട്ടി സ്വദേശിയായ പത്താം ക്ലാസുകാരനാണ് സുഹൃത്തായ പതിനേഴുകാരനെ ക്രൂരമായി മർദിച്ചത്. വിദ്യാർഥിയുടെ ശരീരത്തിൽ പത്താം ക്ലാസുകാരൻ കടിച്ചതിന്‍റെയും മര്‍ദ്ദിച്ചതിന്‍റെയും പാടുകളുണ്ട്. മർദ്ദനത്തെത്തുടർന്ന് പതിനേഴുകാരനെ ആശുപത്രിയിൽ ചികിത്സയിലാണ്.അതേസമയം, അക്രമം നടത്തിയ പത്താം ക്ലാസുകാരന് മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്നും ചികിത്സയിലാണെന്നുമാണ് വീട്ടുകാരുടെ വാദം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ തൊടുപുഴ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.