Times Kerala

‘മുസ്ലീംലീഗുകാര്‍ ഈ ദിവസം വർഷങ്ങളോളം ഓര്‍ത്തുവെക്കും, ഉറപ്പ്’; കൊലപാതകത്തിന് മുമ്പ് പ്രതിയിട്ട വാട്ട്സ്ആപ്പ് സ്റ്റാറ്റസ് പുറത്ത്

 
‘മുസ്ലീംലീഗുകാര്‍ ഈ ദിവസം വർഷങ്ങളോളം ഓര്‍ത്തുവെക്കും, ഉറപ്പ്’; കൊലപാതകത്തിന് മുമ്പ് പ്രതിയിട്ട വാട്ട്സ്ആപ്പ് സ്റ്റാറ്റസ് പുറത്ത്

കണ്ണൂർ: മൻസൂറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ആളുടെ വാട്‌സാപ് സ്റ്റാറ്റസ് പുറത്ത് .ആക്രമം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ‘മുസ്ലീംലീഗുകാര്‍ ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍ത്തുവെക്കും, ഉറപ്പ്’എന്ന് ഇയാൾ വാട്‌സാപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസ് ആണ് പുറത്തായത്.സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത് .എന്നാൽ പാനൂരിൽ നടന്നത് സി.പി.എം. നടത്തിയ ആസൂത്രിത കൊലപാതകമാണെന്നും ഓപ്പണ്‍വോട്ട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിൽ അവസാനിച്ചതെന്ന് .എസ്.എഫ് സംസ്ഥാന ട്രഷറര്‍ നജാഫ് ആരോപിച്ചു.വെട്ടേറ്റ മുഹ്‌സിന്‍ ലീഗിന്‍റെ ബൂത്ത് ഏജന്‍റായിരുന്നു.രാവിലെ ബൂത്തില്‍ ഓപ്പണ്‍വോട്ടിന് സഹായിക്കുന്നവരെ സി.പി.എമ്മുകാര്‍ തടഞ്ഞത്തിന്റെ പേരിൽ ഉണ്ടായ സംഘർഷത്തെ പരിഹരിച്ചിരുന്നെങ്കിലും ഉച്ചയോടെ സി.പി.എം ഭീഷണി സ്റ്റാറ്റസ് വാട്‌സാപ്പിലൂടെ പുറത്തുവന്നു.ഇതിനെക്കുറിച്ചു പോലീസിനോട് പരാതിപ്പെട്ടെങ്കിലും പോലീസ് കാര്യമായി എടുത്തില്ലെന്നാണ് നജാഫ് മാധ്യമങ്ങളോട് പറഞ്ഞത്.സമീപ പ്രദേശങ്ങളിലുള്ള ഇരുപതിലധികം വരുന്ന ആക്രമസംഘമാണ് ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് മന്‍സൂറിനെ ആക്രമിച്ചത്. വീടിന് മുന്നില്‍വെച്ച് ബോംബെറിഞ്ഞ ശേഷം മന്‍സൂറിനെ ആക്രമികൾ വെട്ടിവീഴ്ത്തുകയായിരുന്നു.കൂടെയുണ്ടായിരുന്ന സഹോദരൻ മുഹ്‌സിനും ആക്രമണത്തിൽ വെട്ടേറ്റു. പരിക്കേറ്റ ഇവരെ ഉടൻ തന്നെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മന്‍സൂറിന്‍റെ നില ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ബുധനാഴ്ച ഒരു മണിയോടെയാണ് മൻസൂർ മരിച്ചത്.

Related Topics

Share this story