Times Kerala

സംസ്ഥാന പോലീസിൽ വൻ മാറ്റങ്ങൾ; കമ്മീഷണര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം

 
സംസ്ഥാന പോലീസിൽ വൻ മാറ്റങ്ങൾ; കമ്മീഷണര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് വകുപ്പിൽ വൻ മാറ്റങ്ങൾ. സംസ്ഥാനത്ത് രണ്ട് കമ്മീഷണറേറ്റുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തുമാണ് കമ്മീഷണറേറ്റുകൾ തുടങ്ങുക. മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച് ഉത്തരവിൽ ഒപ്പുവച്ചു.

ക്രമസമാധാന ചുമതല ഒരു എ.ഡി.ജിപിക്ക് നൽകി. ഷെയ്ഖ് ദര്‍ബേഷ് സാഹിബിനെ ചുമതലപ്പെടുത്തും. മനോജ് എബ്രഹാം പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പിയാകും. ഋഷിരാജ് സിങ് ജയില്‍ ഡി.ജി.പിയാകും. എസ്. ആനന്ദകൃഷ്ണന്‍ പുതിയ എക്സൈസ് കമ്മീഷണറാകും. ആര്‍.ശ്രീലേഖയെ ട്രാഫിക് എ.ഡി.ജി.പിയായും ഐ.ജിമാരായി എം.ആര്‍.അജിത്കുമാര്‍(ദക്ഷിണമേഖല) അശോക് യാദവിനേയും (ഉത്തരമേഖല) നിയമിക്കും. സഞ്ജയ്കുമാര്‍ ഗുരുദീന്‍(തിരുപുരം), കാളിരാജ് മഹേഷ്കുമാര്‍(കൊച്ചി), എസ്.സുരേന്ദ്രന്‍(തൃശൂര്‍) കെ.സേതുരാമന്‍(കണ്ണൂര്‍)ഡി.ഐ.ജിമാരാകും.

തിരുവനന്തപുരത്തും കൊച്ചിയിലും പൊലീസ് കമ്മീഷണറേറ്റ് രൂപീകരിച്ചു. കമ്മീഷണര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം ലഭിക്കും. ദിനേന്ദ്ര കശ്യപ് തിരുവനന്തപുരത്ത് കമ്മീഷണറാകും. വിജയ് സാഖറെ കൊച്ചിയില്‍  കമ്മീഷണറാകും. റേഞ്ചുകളില്‍ ഡി.ഐ.ജിമാരെയും സോണില്‍ ഐ.ജിമാരെയും നിയമിക്കുന്ന ഘടനാമാറ്റത്തിനും അഗീകാരമായി.

Related Topics

Share this story