ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു
ആലപ്പുഴ: തുമ്പോളിയില്‍ കാറും ഇന്ധനം നിറച്ച ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ ദമ്പതികള്‍ മരിച്ചു. ഞായറാഴ്ച രാത്രിയാണ് അപകടം നടന്നത്. എഴുപുന്ന ചെമ്മനാട് ക്ഷേത്രത്തിന് സമീപം കണ്ണന്ത്ര നികര്‍ത്ത് രാഹുല്‍ ഭാര്യ ഹരിത എന്നിവരാണ് മരിച്ചത്. ഏവിയേഷന്‍ ഓയിലുമായി കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്നു ടാങ്കര്‍ ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന എഴുപുന്ന സ്വദേശികളായ വേണുഗോപാല്‍, സീമ എന്നിവര്‍ക്ക് ഗുരുതര പരിക്കേൽക്കുകയും ഇവരുടെ മക്കളായ വൈഷ്ണ, വിനയ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സുഹൃത്തുക്കളുമായി മൃഗശാല സന്ദര്‍ശിച്ച് മടങ്ങവേയാണ് കുടുംബം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചത്. എഴുപുന്ന സ്വദേശികളായ വേണുഗോപാല്‍, സീമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ മക്കളായ വൈഷ്ണ, വിനയ് എന്നിവരാണ് രക്ഷപ്പെട്ടത്. സംഭവത്തെത്തുടർന്ന് അഗ്‌നി രക്ഷാ സേനയും പൊലീസും ചേര്‍ന്ന് ലോറിക്കടയില്‍പ്പെട്ട കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുള്ളവരെ പുറത്തെടുത്തത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.