കടബാധ്യതയെ തുടർന്നു മകനെ അച്ഛന്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവത്തിൽ 5 പേർ അറസ്റ്റിൽ
ബെംഗളൂരു: കടബാധ്യതയെ തുടർന്നു മകനെ പിതാവ് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവത്തിൽ 5 പേർ അറസ്റ്റിൽ. ചിട്ടിക്കമ്പനിയിൽ നിക്ഷേപിച്ചിരുന്ന പണം തിരികെ ആവശ്യപ്പെട്ട് സുരേഷ് ബാബുവിന്റെയും ഗീതാഭായിയുടെയും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ അയൽവാസികളായ സുധ, മഞ്ജുനാഥ്, ഡെയ്സി, പ്രഭാവതി, രാം ബഹദൂർ എന്നിവരെയാണ് എച്ച്എഎൽ പൊലീസ് അറസ്റ്റ് ചെയ്തത്.
വിഭൂതിപുരയിൽ താമസിക്കുന്ന സുരേഷ് ബാബു (48) ആണ് 12 വയസുകാരനായ മകനെ വീട്ടിനുള്ളിൽ കെട്ടിത്തൂക്കി കൊന്നത്. തുടർന്ന് ഗീതാഭായി തൊട്ടടുത്ത മുറിയിൽ തൂങ്ങി മരിച്ചു. ആദ്യം മകനേയും മകളേയും കൊന്നശേഷം ആത്‌മഹത്യ ചെയ്യാനായിരുന്നു പദ്ധതി. സഹോദരനെ കൊല്ലരുതെന്നു കെഞ്ചിയ 17 വയസ്സുകാരി മകൾ മൊബൈലിൽ പകർത്തിയ ദാരുണ ദൃശ്യങ്ങളിലൂടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.