Times Kerala

നെയ്മര്‍ക്കെതിരെ ബലാത്‌സംഗക്കേസ്; യുവതിയെ പാരിസിലെക്ക് വിളിച്ചു വരുത്തി ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്തു

 
നെയ്മര്‍ക്കെതിരെ ബലാത്‌സംഗക്കേസ്; യുവതിയെ പാരിസിലെക്ക് വിളിച്ചു വരുത്തി ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്തു

പാരീസ്: ബ്രസീലിയന്‍ ഫുട്‌ബോളറും പിഎസ്ജി താരവുമായി നെയ്മര്‍ക്കെതിരെ ബലാത്‌സംഗ പരാതിയുമായി യുവതി രംഗത്ത്. പാരിസിലെ ഹോട്ടലിലേക്ക് തന്നെ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. ബ്രസീലിയന്‍ മാധ്യമങ്ങള്‍ ആണ് ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പാരീസില്‍ വിളിച്ചുവരുത്തി ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

മേയ് 15 നായിരുന്നു കേസിനാസ്പദമായ സംഭവം. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട ബ്രസീലുകാരിയായ യുവതിയോട് തന്നെ കാണാന്‍ പാരിസിലെത്താന്‍ നെയ്മര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഹോട്ടലില്‍ സംസാരിച്ചിരിക്കുകയും പെട്ടെന്ന് അക്രമാസക്തമായി തന്നെ കീഴ്‌പ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുമെന്നാണ് യുവതി തന്റെ പരാതിയില്‍ വ്യക്തമാക്കുന്നത്.

സംഭവം പുറത്തു വന്നതിനു പിന്നാലെ നെയ്മറിന്റെ പിതാവ് ഇക്കാര്യം നിഷേധിച്ചു. ഇത് സത്യമല്ല, നെയ്മര്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും പിതാവ് നെയ്മര്‍ സാനേറ്ാസ് പറഞ്ഞു. തന്റെ മകന്‍ ഭീഷണിയുടെ ഇരയാണ്. ഇതു സംബന്ധിച്ച് തങ്ങളുടെ കൈയ്യില്‍ എല്ലാ തെളിവുകളും ഉണ്ടെന്നും അതെല്ലാം അഭിഭാഷകര്‍ക്ക് നല്‍കിയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നെയ്മറും യുവതിയും ഒരുമ്മിച്ച് ഡേറ്റിങ്ങിനു പോയെന്ന വസ്തുത അദേഹം തള്ളിക്കളഞ്ഞില്ല. ഡേറ്റിങ്ങിനു പോയതിനു പിന്നാലെ നെയ്മര്‍ക്കു പിന്നീട് യുവതിയെ കാണാന്‍ നെയ്മറിന് ആഗ്രഹമില്ലായിരുന്നു. അന്നു മുതല്‍ യുവതി തന്റെ മകനെ ഭീഷണിപ്പെടുത്തി തന്റെ മകനില്‍ നിന്ന് പണം തട്ടുകയായിരുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. 27 കാരനായ നെയ്മര്‍ ബ്രസീല്‍ ടീമിനൊപ്പം കോപ്പ അമേരിക്കന്‍ ടൂര്‍ണമെന്റിനായി തയാശറടുത്ത് വരികയാണ്. ജൂണ്‍ 14 മുതല്‍ ജൂലൈ 17 വരെ നടക്കുന്ന കോപ്പ അമേരിക്ക നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സൂപ്പര്‍ താരത്തിനെതിരെ വന്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

Related Topics

Share this story