ചെമ്പഴന്തിയിൽ ഗുണ്ടാ വിളയാട്ടം ,വീട് കട കാര്‍ എന്നിവ അടിച്ചു തകർത്ത ശേഷം വാള്‍ കാട്ടി വീട്ടമ്മയുടെ മാല കവർന്നു; അന്വേഷണം
കഴക്കൂട്ടം: വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്തു .ചെമ്ബഴന്തി ശ്രീനാരായണ കോളജിന് സമീപമാണ് സംഭവം . അഞ്ചംഗ ഗുണ്ടാസംഘം വീട്ടമ്മയുടെ കഴുത്തില്‍ വാള്െവച്ച് മാല പൊട്ടിച്ചെടുക്കുകയും വീട്, കട, കാര്‍ എന്നിവ അടിച്ചുതകര്‍ക്കുകയും ചെയ്തു . സംഭവത്തിൽ പ്രതികളെ പിടികൂടാനുള്ള ശ്രമം കഴക്കൂട്ടം പൊലീസ് ഊര്‍ജിതമാക്കി.
ചെമ്ബഴന്തി ശ്രീനാരായണ കോളജിെന്റ പിറകുവശത്ത് കുണ്ടൂര്‍കുളത്തിന് സമീപം അന്‍സി മന്‍സിലിലായിരുന്നു കഴിഞ്ഞ രാത്രി ഗുണ്ടാസംഘം അഴിഞ്ഞാടിയത്. വീടിനോട് ചേര്‍ന്ന കടയില്‍നിന്ന അന്‍സിയുടെ മാതാവ് ഷൈലജയുടെ കഴുത്തില്‍ ആദ്യം വാള്െവച്ച് ആറര പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ചെടുത്തു. ബഹളം കേട്ട് പുറത്തുവന്ന ആന്‍സിയെയും രണ്ടു വയസ്സുള്ള കുഞ്ഞിനെയും വെട്ടാന്‍ ശ്രമിച്ചു. കട അടിച്ചുതകര്‍ത്ത സംഘം വീട്ടിനു മുന്നില്‍ പാര്‍ക്ക് ചെയ്‌തിരുന്ന കാറും വീടിന്റെ ജാനാല ചില്ലുകളും വെട്ടിപ്പൊളിച്ചു.അന്‍സിയുടെ സഹോദരന്‍ എവിടെയെന്ന് ചോദിച്ചുകൊണ്ടാണ് സംഘം എത്തിയതെന്നാണ് പൊലീസിനോട് പറഞ്ഞത്.
പൊലീസിനെ ആക്രമിച്ച കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായ കരിക്ക് രതീഷ്, പോപ്പി അഖില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് വീട്ടുകാര്‍ കഴക്കൂട്ടം പൊലീസിനോട് പറഞ്ഞത്. അക്രമിസംഘം രക്ഷപ്പെട്ടതായും അവരെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കിയെന്നും കഴക്കൂട്ടം ഇന്‍സ്പെക്ടര്‍ അറിയിച്ചു.