രാജ്യത്തെ നടുക്കിയ ശക്തി മിൽ കൂട്ടബലാൽസംഗക്കേസിലെ പ്രതി, പ്രായപൂർത്തിയാകാത്തതിന്റെ പേരിൽ അന്ന് കോടതി ജുവനൈൽ ഹോമിലേക്ക് അയച്ചു; ആ കുട്ടിക്കുറ്റവാളി ഇന്ന് കൊടും കുറ്റവാളി
മുംബൈ: കൂട്ടബലാൽസംഗ കേസിൽ പ്രതിയാകുകയും, തുടർന്ന് പ്രായപൂർത്തിയാകാത്തതിന്റെ പേരിൽ കോടതി ജുവനൈൽ ഹോമിലേക്ക് അയക്കുകയും ചെയ്ത കുട്ടിക്കുറ്റവാളി ഇന്ന് കൊടും ക്രൂരതകൾക്ക് അറസ്റ്റിൽ.2013ൽ രാജ്യത്തെ നടുക്കിയ ശക്തി മിൽ കൂട്ടബലാൽസംഗക്കേസിലെ പ്രതിയായിരുന്നു ആകാശ് ജാദവ് ആണ് കൊലപാതകം, കൊലപാതക ശ്രമങ്ങൾ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് ഇപ്പോൾ ഇരുപത്തി അഞ്ചാം വയസ്സിൽ അറസ്റ്റിലായിരിക്കുന്നത്.
കൂട്ടബലാൽസംഗക്കേസിലെ പ്രതിയാകുമ്പോൽ ആകാശിന് പ്രായപൂർത്തിയായിട്ടില്ല എന്ന തെളിഞ്ഞതോടെ ഇയാളെ ജുവനൈൽ ഹോമിലേക്കാണ് കോടതി അയച്ചത്. അവിടെ നിന്ന് പുറത്തിറങ്ങിയ ശേഷം ഇയാൾ മുംബൈയിൽ സ്വന്തമായി ഗുണ്ടാ സംഘം രൂപീകരിച്ചു കൊടും കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നു.
2013ൽ 22 വയസുകാരിയായ ഫോട്ടോജേർണലിസ്റ്റിനെ മുംബൈ ശക്തി മിൽ പരിസരത്ത് വച്ച് അഞ്ചുപേരടങ്ങുന്ന സംഘം കൂട്ടബലാൽസംഗത്തിന് ഇരയാക്കുകയായിരുന്നു. ജോലിയുടെ ഭാഗമായി എത്തിയ യുവതിയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും ആക്രമിച്ച ശേഷമായിരുന്നു ക്രൂരത.