തിരുവനന്തപുരത്ത് കുപ്രസിദ്ധ ഗുണ്ട അരുണ്‍ കാപ്പ നിയമപ്രകാരം അറസ്റ്റിൽ
തിരുവനന്തപുരം: പുത്തന്‍പാലം വിഷ്ണു വധക്കേസിലെ ഒന്നാംപ്രതിയായ കുപ്രസിദ്ധ ഗുണ്ട അരുണിനെ (27) കാപ്പ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ മൂന്നാം തവണയാണ് ഗുണ്ടാനിയമപ്രകാരം പേട്ട പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കണ്ണമ്മൂല സ്വദേശിയാണ് അറസ്റ്റിലായ പ്രതി .നിലവിൽ 14ഓളം കേസുകള്‍ ഇയ്യാൾക്കെതിരെ ഉണ്ട് . പേട്ട, മെഡിക്കല്‍ കോളജ്, ചടയമംഗലം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം, ഗുണ്ടാ ആക്രമണം, കൊലപാതകശ്രമം, ആയുധ നിയമലംഘനം, സ്ഫോടകവസ്തു നിയമലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തിയതിന് നിലവിലുണ്ട്.കൂടാതെ ഗുണ്ടാനിയമപ്രകാരം ആറു മാസം കരുതല്‍ തടങ്കലില്‍ കഴിഞ്ഞ് 2018 ഒക്ടോബറിലാണ് പുറത്തിറങ്ങിയത്. അതിനുശേഷം പാല്‍ക്കുളങ്ങര സ്വദേശി നീരജിെന്റ വീട്ടില്‍ മാരകായുധങ്ങളുമായി അരുണിെന്റ നേതൃത്വത്തിലുള്ള സംഘം അതിക്രമിച്ച് കയറി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും വിഷ്ണു വധക്കേസിലെ സാക്ഷിയായ കൊല്ലപ്പെട്ട വിഷ്ണുവിെന്റ ബന്ധുവായ സ്ത്രീയുടെ വീട്ടില്‍ കയറി അതിക്രമം കാട്ടിയ കേസിലും ഇയാള്‍ പ്രതിയാണ്.ഒടുവില്‍ കഴിഞ്ഞ നവംബറില്‍ കണ്ണമ്മൂല സ്വദേശി രഞ്ജിത്തിനെ ഇരുമ്ബ് പൈപ്പ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിഞ്ഞ് വരുകയായിരുന്നു.