അയല്‍വാസികളുമായുള്ള തർക്കം ; അയല്‍വാസിയും മക്കളും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു
ഇരവിപുരം: അയൽവാസികളുമായുള്ള തർക്കം .യുവാവിനെ അയൽവാസികൾ വെട്ടിപ്പരിക്കേൽപിച്ചു . മയ്യനാട് കാരിക്കുഴി പാലേത്ത് വടക്കതില്‍ വിഷ്ണു (25)വിനാണ് വെേട്ടറ്റത്. അയല്‍വാസിയും മക്കളും സുഹൃത്തുക്കളും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.2012ല്‍ അയല്‍വീട്ടിലെ തെങ്ങ് വിഷ്ണുവിെന്റ വീട്ടിലേക്ക് ചായ്ഞ്ഞ് വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചതിനെതുടര്‍ന്ന് ഇരുവീട്ടുകാരും തമ്മില്‍ ശത്രുത നിലനിന്നിരുന്നു. പലപ്പോഴും അസഭ്യം പറയുന്നുവെന്ന് കാട്ടി വിഷ്ണുവിെന്റ പിതാവ് വിക്രമനും ഭാര്യ ഉഷയും ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
സംഭവദിവസം സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവത്തിനിടയില്‍ അയല്‍വാസിയുടെ മകനും വാളത്തുംഗല്‍ സ്വദേശികളായ നാല് സുഹൃത്തുക്കളും ചേര്‍ന്ന് വിക്രമനെ ആക്രമിക്കാന്‍ എത്തുകയും ഇത് കണ്ട് തടസ്സം പിടിക്കാന്‍ എത്തിയ മകന് വിഷ്ണുവിനെ മര്‍ദിക്കുകയും വീടിന് കല്ല് എറിയുകയും ചെയ്തിരുന്നു .തുടർന്ന് വെട്ടേറ്റ വിഷ്ണുവിനെ മേവറത്തെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.വിഷ്ണുവിനെ വെട്ടുന്നത് തടയാനെത്തിയ സമീപവീട്ടിലെ ഉണ്ണിക്കും ഇയാളുടെ മകള്‍ അനഘ, വിഷ്ണുവിെന്റ കൂട്ടുകാരന് മഹേഷ് മോഹനന് എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റതായും പരാതിയുണ്ട്. സംഭവത്തിൽ ഇരവിപുരം പൊലീസ് കേസെടുത്ത് അനേഷണം ആരംഭിച്ചു.