Times Kerala

ചൂടുള്ള ഇരുമ്പുകമ്പികൊണ്ട് യുവതിയുടെ രഹസ്യഭാഗങ്ങളിൽ മുദ്ര കുത്തി, വേദനകൊണ്ട് നിലവിളിച്ചപ്പോൾ ക്രൂരമായി മർദ്ദിച്ചു; വന്ധ്യത മാറ്റാൻ ദുർമന്ത്രവാദം: 33കാരി ദാരുണമായി കൊല്ലപ്പെട്ടു

 
ചൂടുള്ള ഇരുമ്പുകമ്പികൊണ്ട് യുവതിയുടെ രഹസ്യഭാഗങ്ങളിൽ മുദ്ര കുത്തി, വേദനകൊണ്ട് നിലവിളിച്ചപ്പോൾ ക്രൂരമായി മർദ്ദിച്ചു; വന്ധ്യത മാറ്റാൻ ദുർമന്ത്രവാദം: 33കാരി ദാരുണമായി കൊല്ലപ്പെട്ടു

യുപി: വന്ധ്യത മാറ്റാൻ ദുർമന്ത്രവാദം നടത്തിയതിനെ തുടർന്ന് ഉത്തർപ്രദേശിൽ 33കാരി കൊല്ലപ്പെട്ടു. ചൂടുള്ള ഇരുമ്പുകമ്പി ഉപയോഗിച്ച് യുവതിയുടെ രഹസ്യഭാഗങ്ങളിൽ അടക്കം മുദ്ര കുത്തുകയും വടി ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്‌തു. തുടർന്നാണ് യുവതി മരണപ്പെട്ടത്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്. ദുർമന്ത്രവാദി അടക്കം 5 പേർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തു.

ഫെബ്രുവരി 24നായിരുന്നു സംഭവം. 27നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്നു ദിവസങ്ങൾക്കു ശേഷം, ഞായറാഴ്ച ഇവർ മരണപ്പെടുകയായിരുന്നു. യുവതിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്.

കംഹാറ ഗ്രാമത്തിലെ ശാരദ ദേവി എന്ന യുവതിയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ശാരദയും സർവേശും വിവാഹിതരായെങ്കിലും ഇവർക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. ഭർത്താവ് നിർബന്ധിച്ചതിനെ തുടർന്ന് അയാളുടെ സഹോദരനും ദുർമന്ത്രവാദിയുമായ ദർവേശിനെ സമീപിച്ചു. ശാരദയിൽ ഒരു പ്രേതം കുടിയേറിയിട്ടുണ്ടെന്നും അതിനെ ഒഴിവാക്കാൻ യുവതിയെ മർദ്ദിക്കണമെന്നും ഇയാൾ പറഞ്ഞു. തുടർന്ന് യുവതിയുടെ വിവിധ ശരീര ഭാഗങ്ങളിൽ ഇയാൾ മുദ്ര കുത്തി. ചൂടുള്ള ഇരുമ്പുകമ്പി ഉപയോഗിച്ച രഹസ്യഭാഗങ്ങളിൽ അടക്കമാണ് ഇയാൾ മുദ്രകുത്തിയത്. വേദന കൊണ്ട് പുളഞ്ഞ യുവതി നിലവിളിച്ചതോടെ ഇയാൾ വടികൊണ്ട് ക്രൂരമായി മർദ്ദിച്ചു. കരയുന്നത് പ്രേതം ആണെന്നാണ് ഇയാൾ പറഞ്ഞത്.

Related Topics

Share this story