Times Kerala

കണ്ണൂരില്‍ സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം നടന്ന പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് ഓട്ടോ ഡ്രൈവറുടെ മര്‍ദനം

 
കണ്ണൂരില്‍ സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം നടന്ന പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് ഓട്ടോ ഡ്രൈവറുടെ മര്‍ദനം

കണ്ണൂര്‍: പാനൂരില്‍ സ്‌കൂള്‍ സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം നടന്ന പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് ക്രൂര മർദ്ദനം . റോഡിന് നടുവില്‍ വച്ചാണ് മുത്താറപ്പീടിക സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ ജിനീഷ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്.തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. എസ്‌എസ്‌എല്‍സി മോഡല്‍ പരീക്ഷയ്ക്ക് ശേഷം വീട്ടിലേക്കു മടങ്ങും വഴിയാണ് ജിനീഷ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്. നടുറോഡില്‍ വച്ചാണ് സംഭവം നടന്നതെങ്കിലും ആരും പ്രശ്‌നത്തില്‍ ഇടപെട്ടില്ല.

സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം നടന്നുപോയതിനാണ് മര്‍ദനമെന്ന് വിദ്യാര്‍ഥിയുടെ പിതാവ് ആരോപിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് തന്നെ മര്‍ദിച്ചതെന്ന് വിദ്യാര്‍ഥി പറഞ്ഞു. എന്തിനാണ് തല്ലിയതെന്ന് ചോദിച്ചപ്പോള്‍ ജിനീഷ് മറുപടി പറഞ്ഞില്ലെന്നും സംഭവത്തിന് ശേഷം ആള് മാറിപ്പോയതാണെന്ന് പറഞ്ഞുവെന്നും വിദ്യാര്‍ഥി വ്യക്തമാക്കി.അതേസമയം, സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് ഒത്ത് തീര്‍പ്പിന് ശ്രമിക്കുകയാണെന്ന് മര്‍ദനത്തിന് ഇരയായ വിദ്യാര്‍ഥിയുടെ കുടുബം ആരോപിച്ചു.

Related Topics

Share this story