ഫേസ്ബുക്ക് പ്രണയം;ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് കണ്ണൂർ നിന്നും ഒളിച്ചോടിയ യുവതിയെ കണ്ടെത്തിയത് കിളിമാനൂരിൽനിന്ന്
കണ്ണൂർ :ഫേസ്ബുക്ക് കാമുകനുമായി ഒളിച്ചോടിയ യുവതിയെ തിരുവനന്തപുരം കിളിമാനൂർ വെച്ച് കണ്ടെത്തി. വിവാഹിതയും മൂന്നു വയസ്സുള്ള കുട്ടിയുടെ അമ്മയുമാണ് യുവതി . ഇരുപത് ദിവസത്തെ അന്വേഷണത്തിന് ഒടുവിലാണ് യുവതിയെ കണ്ടെത്തിയത്. യുവതി നേരത്തെ ബാംഗ്ളൂരിലെ ഒരു കോൾ സെന്ററിൽ ജോലി ചെയ്തിരുന്നത്. എന്നാൽ ഭർത്താവുമായി പിണങ്ങി ബാംഗ്ളൂരിൽ ജോലി അന്വേഷിച് പോവുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടിൽ നിന്ന് ഇറങ്ങിയത്. ഭർത്താവിന്റെ പരാതിയെ തുടർന്ന് പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തവേ യുവതി കർണാടകത്തിൽ ഉണ്ടെന്ന് സൂചന ലഭിച്ചിരുന്നു. എന്നാൽ അതിവിദഗ്ധമായി യുവതി സിം കാർഡ് ഉപേക്ഷിച് കർണാടക സിം ഉപയോഗിച്ചു തുടങ്ങിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം യുവതി തന്ടെ ഫോൺ ഉപയോഗിച് തിരുവന്തപുരത്തെ ഒരു യുവതിയെ വിളിച്ചിരുന്നു. ഈ നമ്പർ പിന്തുടർന്ന് പോലീസ് കിളിമാനൂരിൽ എത്തി യുവതിയെ കണ്ടെത്തുകയായിരുന്നു.കിളിമാനൂരിലെ ബാർ തൊഴിലാളിയായ യുവാവിനൊപ്പം താമസിക്കുകയായിരുന്ന യുവതി. ഫേസ്ബുക്കിലൂടെയാണ് യുവാവിനെ പരിചയപ്പെട്ടതെന്ന് യുവതി പറഞ്ഞു . യുവാവിന്റെ സഹോദരിയെ യുവതി ഫോണിൽ വിളിച്ചതാണ് അന്വേഷണത്തിന് സഹായകമായത്.പയ്യന്നൂർ സി.ഐ എം.സി.പ്രമോദിന്റെ മേൽനോട്ടത്തിൽ എസ്.ഐ കെ.ടി. ബിജിത്തിന്റെ നേത്യത്വത്തിലുള്ള അന്വേഷണ സംഘമാണ് യുവതിയെ കണ്ടെത്തിയത്.