Times Kerala

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗീകാതിക്രമങ്ങള്‍ തടയാന്‍ പുതിയ സാങ്കേതികവിദ്യയുമായി വിദ്യാര്‍ഥിനി

 
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗീകാതിക്രമങ്ങള്‍ തടയാന്‍ പുതിയ സാങ്കേതികവിദ്യയുമായി വിദ്യാര്‍ഥിനി

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ലൈംഗീകാതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്. പുറത്തുനിന്നു മാത്രമല്ല മിക്കവാറും വീടിനുള്ളില്‍ നിന്നും ഇത്തരം ഉപദ്രവങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. എന്നാല്‍, പെണ്‍കുട്ടികള്‍ക്കെതിരായ പീഡനം തടയാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഒരു വിദ്യാര്‍ഥിനി.

തനിക്ക് നേരിട്ട ക്രൂരമായ മാനഭംഗത്തില്‍ നിന്നാണ് ബിയാട്രിസ് കാര്‍വല്‍ഹോ എന്ന സ്‌കോട്ട്‌ലന്റ് വിദ്യാര്‍ഥിനിക്ക് പീഡനത്തില്‍ നിന്നും രക്ഷ നേടാനുള്ള ഒരു ഉപകരണത്തെക്കുറിച്ച്‌ ചിന്തിക്കാനുള്ള പ്രേരണ ഉണ്ടായത്. അങ്ങനെ പീഡനം ചെറുക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു ബാന്‍ഡ് ബിയാട്രിസ് വികസിപ്പിച്ചെടുത്തു.
കയ്യില്‍ ധരിക്കുന്ന റിസ്റ്റ്ബാന്‍ഡിന്റെയും സ്മാര്‍ട് ആപ്ലിക്കേഷന്റെയും സഹായത്തോടെയാണ് ഉപകരണത്തിന്റെ പ്രവര്‍ത്തനം . ഹൈടെക്ക് സംവിധാനത്തോെടയാണ് റിസ്റ്റ് ബാന്‍ഡ് നിര്‍മിച്ചിരിക്കുന്നത്.

പെണ്‍കുട്ടി അപകടത്തിലായാല്‍ ആ നിമിഷം സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പ് കിട്ടും. പെണ്‍കുട്ടികള്‍ തങ്ങള്‍ അപകടത്തില്‍പെടും എന്ന് ബോധ്യപ്പെട്ടാല്‍ കയ്യില്‍ ധരിച്ചിരിക്കുന്ന ഉപകരണത്തില്‍ രണ്ടു തവണ ടാപ് ചെയ്യണം. ഈ സമയം ബന്ധുക്കളിലേയ്ക്കും സുഹൃത്തുക്കളിലേയ്ക്കും അപായസന്ദേശം എത്തും. ഇതോടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പെണ്‍കുട്ടിയെ സഹായിക്കാന്‍ കഴിയും.

മാനഭംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടികളെ സഹായിക്കാന്‍ ഈ ആപ്പിലൂടെ സാധിക്കും എന്നാണ് ബിയാട്രിസിന്റെ വാദം.

Related Topics

Share this story