രേഷ്മയുടെ കൊലപാതകം; അരുണിന്റെ മൃതദേഹത്തിലും ഉളികൊണ്ട് കുത്തേറ്റ പാടുകൾ; ദുരൂഹത
ഇടുക്കി: തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അരുണിന്റെ മൃതദേഹത്തിൽ കുത്തേറ്റ പാടുകൾ കണ്ടെത്തിയെന്ന് പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. അരുണിന്റെ നെഞ്ചിലാണ് ഉളി പോലുള്ള ആയുധം കൊണ്ടു ഉണ്ടായ 2 മുറിവുകൾ കണ്ടെത്തിയത്. വെള്ളിയാഴ്ച രേഷ്മയ്ക്ക് കുത്തേറ്റ സമയത്തുണ്ടായ മൽപ്പിടുത്തത്തിനിടെ അരുണിനും കുത്തേറ്റതാകാനാണു സാധ്യതയെന്നു പൊലീസ് പറയുന്നു.ഇടുക്കി പള്ളിവാസലിലെ പതിനേഴുകാരിയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അരുണിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. രേഷ്മയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുമെന്ന അരുണിന്റെ കുറ്റസമ്മത കുറുപ്പ് കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരുന്നതിനിടെയാണ് അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രേഷ്മയുടെ മൃതദേഹം കണ്ടെത്തിയ പവര്‍ഹൗസ് ഭാഗത്ത് നിന്ന് ഇരുന്നൂറ് മീറ്റര്‍ അകലെ നാട്ടുകാരാണ് മരക്കൊമ്പില്‍ തൂങ്ങി നിന്ന അരുണിന്റെ മൃതദേഹം ആദ്യം കണ്ടത്.