Times Kerala

പല തവണ സ്വർണം കടത്തിയിട്ടുണ്ട്, ഒടുവിൽ കൊണ്ടുവന്നത് ഒന്നരക്കിലോ സ്വർണം; അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയണ് ബിന്ദുവിന്റെ വെളിപ്പെടുത്തൽ

 
പല തവണ സ്വർണം കടത്തിയിട്ടുണ്ട്, ഒടുവിൽ കൊണ്ടുവന്നത് ഒന്നരക്കിലോ സ്വർണം;  അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയണ് ബിന്ദുവിന്റെ വെളിപ്പെടുത്തൽ

പാലക്കാട്: പല തവണ സ്വർണം കടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മന്നാറിൽ നിന്നും അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ യുവതിയുടെ വെളിപ്പെടുത്തൽ. ഒടുവിൽ കൊണ്ടുവന്നത് ഒന്നരക്കിലോ സ്വർണമാണെന്നും, ഇത് വഴിയിൽ ഉപേക്ഷിച്ചെന്നും യുവതി പോലീസിന് മൊഴി നൽകി.

എട്ട് മാസത്തിനിടെ മൂന്ന് തവണ സ്വർണം കടത്തിയെന്നും യുവതി പോലീസിനോട് സമ്മതിച്ചു. അതേസമയം തട്ടിക്കൊണ്ടുപോയ സംഘത്തെ തിരിച്ചറിഞ്ഞെന്ന് പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകലിന് പ്രാദേശിക സഹായം കിട്ടിയെന്നും അന്വേഷണസംഘം അറിയിച്ചു.

മാന്നാർ കുരട്ടിക്കാട് വിസ്മയ ഭവനത്തിൽ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിനെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ വീട് ആക്രമിച്ച ശേഷം അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പാലക്കാട് ജില്ലയിലെ വടക്കുംചേരിയിൽ നിന്നും യുവതിയെ കണ്ടെത്തുകയായിരുന്നു.  യുവതി നാല് ദിവസം മുൻപാണ് ഗൾഫിൽ നിന്നും എത്തിയത്. ക്വാറന്‍റൈനിൽ കഴിയുന്നതിനിടയിലായിരുന്നു തട്ടിക്കൊണ്ടുപോകൽ.തട്ടിക്കൊണ്ടുപോയ സംഘം തന്നെ ദേശീയപാതയോരത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ബിന്ദു പോലീസിനോട് പറഞ്ഞിരിക്കുന്നത്.

Related Topics

Share this story