സംശയ രോഗം; കോഴിക്കോട് ലോഡ്ജ് മുറിയിൽ വച്ച് ഭർത്താവ് കഴുത്തറുത്ത യുവതി മരിച്ചു; ആത്മഹത്യയെന്ന് വരുത്തി തീർക്കാനുള്ള ശ്രമം പൊളിച്ചത് യുവതി പൊലീസിന് എഴുതി നൽകിയ കുറിപ്പ്
കോഴിക്കോട്: ഭര്‍ത്താവ് കഴുത്തറുത്തതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. മലപ്പുറം എടക്കര സ്വദേശിനി സെലീനയാണ് മരിച്ചത്. കോഴിക്കോട്ടെ ഒരു ലോഡ്ജില്‍ വച്ചാണ് ഭർത്താവ് യുവതിയുടെ കഴുത്ത് അരുതാത്ത. സംഭവത്തിൽ ഭര്‍ത്താവ് അഷറഫ് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ്. കോഴിക്കോട്ടെ വനിതാ ഹോസ്റ്റലിലെ ജീവനക്കാരിയാണ് സെലീന. രണ്ടാം ഭര്‍ത്താന് അഷറഫുമൊത്ത് ഇടക്കിവര്‍ കോഴിക്കോട്ടെ ലോഡ്ജില്‍ താമസിക്കാറുണ്ട്. മൂന്നു ദിവസം മുന്‍പ് അങ്ങനെ താമസിക്കാന്‍ എത്തിയതായിരുന്നു ഇരുവരും. ആനി ദിവസം രാത്രി പത്തേമുക്കാലോടെയാണ് അഷ്റഫ് സെലീനയുടെ കഴുത്തറുത്തത്. ആദ്യം ജനറല്‍ ആശുപത്രിയിലും പീന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. യുവതി ആത്മഹത്യക്ക് ശ്രമിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീട് സെലീന എഴുതി നല്‍കിയ കുറിപ്പിലാണ് കഴുത്തറുത്തത് ഭര്‍ത്താവാണെന്ന് പൊലിസിനു മനസിലായത്. അഷ്റഫിന് സെലീനയെ സംശയമായിരുന്നെനും, ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടാവാറുമുണ്ടായിരുന്നുഎന്നും. ഇതാകാം കൊലപാതകത്തിനു കാരണമെന്നാണ് പൊലിസ് നിഗമനം. സെലീനയുടെ ബന്ധുക്കളും അഷ്റഫിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്. പ്രതി റിമാന്‍ഡിലാണ്. കസബ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.