ഭാര്യക്കും കാമുകിക്കും ഒപ്പം 3 ദിവസങ്ങള്‍ വീതം കഴിയാം, ഒരു ദിവസം അവധി എടുത്തോളൂ: കുടുംബ തര്‍ക്കത്തില്‍ യുവാവിനോട് പൊലീസ്
ന്യൂഡല്‍ഹി: വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് കാമുകിയായ യുവതിക്കൊപ്പം പോയ യുവാവിന് വിചിത്ര ഉപദേശം നൽകി നല്‍കി ജാര്‍ഖണ്ഡ് പൊലീസ്. ആഴ്ചയില്‍ മൂന്നുദിവസം ഭാര്യയോടൊപ്പവും തുടർന്നുള്ള മൂന്നുദിവസം കാമുകിക്കൊപ്പവും കഴിയണമെന്നാണ് പോലീസ് നിര്‍ദേശം. ആഴ്ചയില്‍ ഒരു ദിവസം അവധിയും പോലീസ് നൽകിയിട്ടുണ്ട്.
റാഞ്ചി കൊല്‍ക്കല്‍ സ്വദേശി രാജേഷ് മഹതോക്ക് എന്ന യുവാവിനാണ് ജാർഖണ്ഡ് പോലീസ് വിചിത്രമായ ഈ നിര്‍ദ്ദേശം നല്‍കിയത്. രാജേഷ് എന്ന യുവാവ് ഭാര്യയേയും മക്കളെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം ഒളിച്ചോടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് യുവതിയുടെ വീട്ടുകാര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. രാജേഷ് തങ്ങളുടെ മകളെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു പരാതി.അതിനു പിന്നാലെ രാജേഷിന്റെ ഭാര്യയും പോലീസിനെ സമീപിക്കുകയായിരുന്നു.
തന്റെ ഭര്‍ത്താവിനെ ഒരജ്ഞാത സ്ത്രീ തട്ടിയെടുത്തു എന്നായിരുന്നു അവരുടെ പരാതി. പുലിവാലു പിടിച്ച ത്സാര്‍ഖണ്ഡ് പോലീസ് രാജേഷിനെയും കാമുകിയേയും പൊക്കി. പക്ഷേ അപ്പോഴേക്കും രാജേഷ്, കാമുകിയെ യും വിവാഹം ചെയ്തു കഴിഞ്ഞിരുന്നു. യഥാര്‍ത്ഥ ഭാര്യ, പക്ഷേ തോറ്റു തന്റെ ഭർത്താവിനെ വിട്ടു കൊടുക്കാൻ തയ്യാറായിറുന്നില്ല.
തനറെ മക്കള്‍ അനാഥമാകുമെന്നും ഭര്‍ത്താവിനെ തനിക്കു വിട്ടുതരണമെന്നും അവര്‍ പോലീസിനോട് അഭ്യർത്ഥിക്കുകയായിരുന്നു.പുതിയ ഭാര്യയും പിന്മാറാന്‍ കൂട്ടാക്കിയില്ല.ഇതോടെ സംഭവത്തില്‍ ഇടപ്പെട്ട പൊലീസ് പരിഹാര നിര്‍ദേശം മുന്നോട്ടുവെക്കുകയായിരുന്നു. മൂന്നുദിവസം രാജേഷ് ഭാര്യക്കൊപ്പം കഴിയണം. മൂന്നുദിവസം കാമുകിക്കൊപ്പവും. ആഴ്ചയില്‍ ഒരു ദിവസം അവധിയെടുക്കുകയും ചെയ്യാം.
പൊലീസ് മുന്നോട്ടുവെച്ച നിര്‍ദേശം അംഗീകരിച്ച മൂന്നുപേരും കരാറില്‍ ഒപ്പിടുകയും ചെയ്തു. എന്നാല്‍, കുറച്ചുദിവസങ്ങള്ക്ക്ശേഷം വിവാഹത്തിന് മുൻപ് രാജേഷ് തന്നെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതായി ചൂണ്ടിക്കാട്ടി കാമുകി പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് രാജേഷിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.