വീണ്ടും മന്ത്രവാദക്കൊല; രണ്ടുവയസുകാരന്റെ മൃതദേഹം കണ്ടെത്തിയത് ഗോതമ്പുപൊടി ഇട്ടുവെക്കുന്ന പാത്രത്തിൽ നിന്ന്; പിതൃസഹോദരനും ഭാര്യയും മകളും അറസ്റ്റിൽ
ലഖ്നോ: രാജ്യത്തെ ഞെട്ടിച്ചു ദുര്മന്ത്രവാദത്തിന്റെ പേരിൽ വീണ്ടും അരും കോല. രണ്ടുവയസുകാരനെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിലായി. ഉത്തർപ്രദേശിലെ ഹാസർപുർ ഗ്രാമത്തിലാണ് ക്രൂര സംഭവം. രണ്ടുവയസുകാരനായ ശിവയെ പിതാവിന്‍റെ സഹോദരനും അയാളുടെ ഭാര്യയും മകളും ചേർന്നാണ് കൊലപ്പെടുത്തിയത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതികൾ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുകയായിരുന്നു. പിന്നീട് ഗോതമ്പുപൊടി ഇട്ടുവെക്കുന്ന പാത്രത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തന്‍റെ സഹോദരൻ രാംസൂറത്തും ഭാര്യയുമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് കുട്ടിയുടെ പിതാവ് ഗ്യാൻ സിങ് ആരോപിച്ചു. ദുർമന്ത്രവാദമാണ് കൊലപാതകത്തിന് കാരണമെന്നും അദ്ദേഹം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തി തുടർന്ന് പൊലീസ് മൂന്നുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ ആറുമാസം മുമ്പ് തന്‍റെ ചെറുമകനായ ഒന്നരവയസുകാരനെ ദുർമന്ത്രവാദത്തിനായി ഗ്യാൻ സിങ്ങും ഭാര്യയും കൊലപ്പെടുത്തിയെന്ന് രാംസൂറത്ത് പൊലീസിനോട് പറഞ്ഞു. ഗ്യാൻ സിങ്ങിന്‍റെ പരാതിയിലും പോലീസ് കേസെടുത്തു.