Times Kerala

കൊറോണ വന്നത് ചൈനയിൽ നിന്നല്ല, എന്റെ ശരീരത്തിൽ നിന്ന്, ഞാൻ ശിവനാണ്, വരുന്ന മാർച്ച് അവസാനത്തോടെ കൊറോണ പോകും; എന്റെ തൊണ്ടയിൽ നിറയെ വിഷമാണ്; പരിശോധനയൊന്നും വേണ്ടെന്നും രണ്ടു മക്കളെ കൊലപ്പെടുത്തിയ അമ്മ

 
കൊറോണ വന്നത് ചൈനയിൽ നിന്നല്ല, എന്റെ ശരീരത്തിൽ നിന്ന്, ഞാൻ ശിവനാണ്, വരുന്ന മാർച്ച് അവസാനത്തോടെ കൊറോണ പോകും; എന്റെ തൊണ്ടയിൽ നിറയെ വിഷമാണ്; പരിശോധനയൊന്നും വേണ്ടെന്നും രണ്ടു മക്കളെ കൊലപ്പെടുത്തിയ അമ്മ

ഹൈദരാബാദ്: രണ്ടു ദിവസമായി രാജ്യമാകെ ചർച്ച ചെയ്ത വാർത്തയായിരുന്നു ആൻഡ്രാപ്രദേശിലെ ചിറ്റൂരിൽ സഹോദരങ്ങളായ രണ്ടു യുവതികളെ വിദ്യാസമ്പന്നരും മികച്ച ജീവിത പശ്ചാത്തലവും ഉള്ള മാതാപിതാക്കൾ ചേർന്ന് അതി ക്രൂരമായി കൊലപ്പെടുത്തിയ സംഭവം. ണ്ട് പെണ്‍മക്കളെ പുനര്‍ജനിക്കുമെന്ന് വിശ്വസിച്ച് ആണ് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. അതേസമയം, സംഭവത്തിൽ കേട്ടുകേൾവി പോലും ഇല്ലാത്ത അതിനിഗൂഢ കഥകളാണ് പുറത്ത് വരുന്നത്. ഞായറാഴ്ച രാത്രി പോലീസ് സംഘം ഇവരുടെ വീട്ടിലെത്തുമ്പോള്‍ പെണ്‍മക്കളുടെ പിതാവ് ഇറങ്ങിവന്നുവെങ്കിലും, അമ്മ മക്കളുടെ മൃതദേഹത്തിന് ചുറ്റം അലറിക്കൊണ്ട് ഡാന്‍സ് കളിക്കുകയായിരുന്നു എന്നുമാണ് പുതിയ വിവരം.

അതേസമയം, അറസ്റ്റ് ചെയ്ത പ്രതികളെ പ്രോട്ടോക്കോള്‍ പ്രകാരം ചൊവ്വാഴ്ച പത്മജയെ കോവിഡ് പരിശോധനയ്ക്കായി അയച്ചിരുന്നു. എന്നാല്‍, ഇവിടെയും ഞെട്ടിക്കുന്ന സംഭവങ്ങളാണ് നടന്നത്. കൊറോണ വൈറസ് ചൈനയില്‍ നിന്നല്ല ഉത്ഭവിച്ചതെന്നും, കലിയുഗത്തിലെ തെറ്റായവ മായ്ച്ചുകളയാന്‍ ദൈവം തന്നെ സൃഷ്ടിച്ചതാണെന്നാണ് പത്മജയുടെ വാദം. അതിനാല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിനു വിധേയമാകാന്‍ ഇവര്‍ വിസമ്മതിക്കുകയായിരുന്നു. ശിവയില്‍ നിന്നാണ് കൊറോണ വന്നത്, താന്‍ ശിവയാണ്, ഈ മാര്‍ച്ച് ഓടെ കൊറോണ അപ്രത്യക്ഷമാകും എന്നായിരുന്നു അവരുടെ മറുപടി.

മദനപ്പള്ളെയിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പദ്മജ (50), തന്റെ പെൺമക്കളായ അലേക്യ (27), ദിവ്യ സായി (22) എന്നിവരെ ത്രിശൂലം കൊണ്ടു കുത്തിയശേഷം പിന്നീടു ഡംബൽ കൊണ്ടു മർദിച്ചെന്നാണു കേസ്. ഭോപ്പാലിലെ സെൻട്രൽ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് അലേക്യ ജോലി ചെയ്തിരുന്നത്. സംഗീതത്തിൽ ബിരുദം പൂർത്തിയാക്കിയ ദിവ്യ എം.ആർ.റഹ്മാന്റെ സംഗീത അക്കാദമിയിൽ പരിശീലനം നേടിയിട്ടുണ്ട്.

പ്രതിയുടെ ഭർത്താവ് പുരുഷോത്തം നായിഡു മദനപ്പള്ളെ ആസ്ഥാനമായുള്ള ഗവ. ഡിഗ്രി കോളജ് ഫോർ വിമനിലെ പ്രിൻസിപ്പലാണ്. ചോദ്യം ചെയ്യലിൽ പൊരുത്തമില്ലാത്തതും വിചിത്രവുമായ മൊഴികളാണു ദമ്പതികൾ നൽകുന്നത്. തങ്ങളെ നയിക്കുന്ന പ്രകൃതിയുടെ അദൃശ്യശക്തികളാണു പെൺമക്കളെ കൊല്ലാൻ നിർദേശം നൽകിയതെന്ന് ഇവർ പറഞ്ഞതായാണു വിവരം. മക്കളെ പുനരുജ്ജീവിപ്പിക്കാൻ 24 മണിക്കൂർ സമയം നൽകണമെന്ന് ഇവർ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.അമ്മ പദ്മജ വിചിത്രമായ രീതിയിലാണ് പെരുമാറുന്നതെന്നും പൊലീസ് പറയുന്നു. ഇരുവരുടെയും മാനസിക നിലയും പരിശോധിക്കും. ഞായറാഴ്ചയാണ് പെണ്മക്കൾ രണ്ടുപേരെയും താന്ത്രിക പൂജയുടെ ഭാഗമായി ദമ്പതികൾ തലക്കടിച്ചു കൊന്നത്.

എന്നാൽ ഈ പൂജയെ കുറിച്ച് പെൺകുട്ടികൾക്കും അറിയാമായിരുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. കൊല്ലപ്പെട്ട അലോഖ്യയുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ ഇക്കാര്യങ്ങൾ ഇവർക്കും അറിയാരുന്നു എന്ന സൂചനയാണ് നൽകുന്നത്. ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും അടുത്തിടെയായി യുവതി പങ്കുവച്ച പോസ്റ്റുകൾ ഏറെ ദുരൂഹത നിറയുന്നതാണ് . സഹോദരിമാരുടെ പെരുമാറ്റത്തിൽ പലവിധ മാറ്റങ്ങളും ഉണ്ടായിരുന്നതായി സുഹൃത്തുക്കളും മൊഴി നൽകിയിട്ടുണ്ട്.

Related Topics

Share this story