Times Kerala

ചെന്നൈയിൽ യുവതിയേയും മകനെയും കൊലപ്പെടുത്തി വന്‍ കവര്‍ച്ച; ഏറ്റുമുട്ടലില്‍ കൊള്ളസംഘാംഗം കൊല്ലപ്പെട്ടു

 
ചെന്നൈയിൽ  യുവതിയേയും മകനെയും കൊലപ്പെടുത്തി വന്‍ കവര്‍ച്ച; ഏറ്റുമുട്ടലില്‍ കൊള്ളസംഘാംഗം കൊല്ലപ്പെട്ടു

ചെന്നൈ: തമിഴ്നാട് സിര്‍ക്കഴിയില്‍ ജ്വല്ലറി ഉടമയുടെ ഭാര്യയേയും മകനെയും കൊലപ്പെടുത്തി വന്‍ കവര്‍ച്ച. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കവര്‍ച്ചക്കാരില്‍ ഒരാൾ കൊല്ലപ്പെട്ടു.ജ്വല്ലറി ഉടമ ധന്‍രാജിന്‍റെ ഭാര്യ ആശ, മകന്‍ അഖില്‍ എന്നിവരാണ് മരിച്ചത്.രാജസ്ഥാന്‍കാരായ കവര്‍ച്ചക്കാരാണ് കൊള്ള നടത്തിയത്. തുടർന്ന് ഉണ്ടായ പോലീസ് വെടിവയ്പില്‍ കൊള്ളസംഘാംഗമായ മണിബാല്‍ ആണ് കൊല്ലപ്പെട്ടത്.പ്രതികളായ ഇവർ 16 കിലോ സ്വര്‍ണമാണ് കവര്‍ന്നത്. ബുധനാഴ്ച രാവിലെ ആറോടെയാണ് രാജസ്ഥാന്‍കാരായ കവര്‍ച്ചക്കാര്‍ ധന്‍രാജിന്‍റെ വീട്ടില്‍ കടക്കുന്നത്. വീട്ടിലുണ്ടായിരുന്നവരെ ആക്രമിച്ച ശേഷം സ്വര്‍ണം കവര്‍ന്ന് കടന്നുകളയുകയായിരുന്നു.അതെ സമയം കവര്‍ച്ചക്കാര്‍ ഇരുക്കൂര്‍ ഗ്രാമത്തിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് ഇവിടം വളഞ്ഞു. കവര്‍ച്ചക്കാരില്‍ മണിബാല്‍‌, മനീഷ്, രമേഷ് പ്രകാശ് എന്നിവരെ പോലീസ് തിരിച്ചറിഞ്ഞു. ഇവരെ പോലീസ് പിടികൂടി.

എന്നാല്‍ കവര്‍ച്ചക്കാരില്‍ ഒരാളായ കര്‍ണരാം ഇവിടെനിന്നും കടന്നുകളഞ്ഞിരുന്നു. പിടികൂടിയ മൂന്നുപേരുമായി പോലീസ് സ്വര്‍ണം ഒളിപ്പിച്ച സ്ഥലത്തെത്തി. ഇവിടെവച്ച്‌ പോലീസിനെ ആക്രമിച്ച്‌ രക്ഷപെടാന്‍ മണിബാല്‍ ശ്രമിച്ചു. പോലീസ് വെടിവയ്പില്‍ ഇയാള്‍ കൊല്ലപ്പെട്ടു. കൊള്ളക്കാരില്‍നിന്ന് കവര്‍ച്ച ചെയ്ത സ്വര്‍ണവും രണ്ട് തോക്കുകളും പോലീസ് കണ്ടെടുത്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Related Topics

Share this story