Times Kerala

ആന്ധ്രയിലെ ‘ആഭിചാര’ കൊലപാതകത്തിൽ വമ്പൻ ട്വിസ്റ്റ്; ഇളയമകളെ കൊന്നത് സഹോദരിയെന്ന് അമ്മയുടെ മൊഴി

 
ആന്ധ്രയിലെ ‘ആഭിചാര’ കൊലപാതകത്തിൽ വമ്പൻ ട്വിസ്റ്റ്; ഇളയമകളെ കൊന്നത് സഹോദരിയെന്ന് അമ്മയുടെ മൊഴി

ബംഗളൂരു: കഴിഞ്ഞ ദിവസം രാജ്യത്തെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു ആന്ധ്രാപ്രദേശിൽ അഭ്യസ്തവിദ്യരായ മാതാപിതാക്കൾ അന്ധവിശ്വാസത്തിന്‍റെ പേരിൽ രണ്ട് പെൺമക്കളെ കൊലപ്പെടുത്തിയെന്ന വാർത്ത. ആന്ധ്ര ചിറ്റൂർ മടനപ്പള്ളി ശിവനഗർ മേഖലയിലെ താമസക്കാരായ അലേഖ്യ (27), സായ് ദിവ്യ (22) എന്നീ യുവതികളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മാതാപിതാക്കളായ മാടനപ്പള്ളി ഗവ.വുമൺസ് കോളജ് വൈസ് പ്രിൻസിപ്പള്‍ എൻ പുരുഷോത്തം നായിഡു, ഭാര്യയും. ഒരു സ്വകാര്യ കോളജ് പ്രിൻസിപ്പളുമായ പത്മജ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവർ പറഞ്ഞതെന്നാണ് ഇന്ത്യ ടുഡേ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. ചോദ്യം ചെയ്യലിൽ മക്കളെ കൊലപ്പെടുത്തിയെന്ന ആരോപണം ഇരുവരും നിഷേധിച്ചു. മൂത്തമകൾ അലേഖ്യയാണ് ഇളയ സഹോദരി സായ് ദിവ്യയെ കൊലപ്പെടുത്തിയതെന്നാണ് ഇരുവരും അന്വേഷണസംഘത്തിന് നൽകിയ മൊഴിയെന്നും റിപ്പോർട്ടിൽ പറയുന്നു.

യ വാർത്ത ഏറെ ചർച്ചയ്ക്ക് വഴി തുറന്നിരുന്നു. ആന്ധ്ര ചിറ്റൂർ മടനപ്പള്ളി ശിവനഗർ മേഖലയിലെ താമസക്കാരായ അലേഖ്യ (27), സായ് ദിവ്യ (22) എന്നീ യുവതികളാണ് കൊല്ലപ്പെട്ടത്. കലിയുഗം അവസാനിച്ച് സത് യുഗം പിറക്കുമ്പോൾ മക്കൾ പുനർജനിച്ചെത്തുമെന്ന വിശ്വാസത്തിൽ മാതാപിതാക്കൾ തന്നെ മക്കളെ കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സഹോദരിയെ കൊലപ്പെടുത്തിയ ശേഷം തന്നെയും കൊലപ്പെടുത്താൻ ആലേഖ്യ നിർബന്ധിച്ചു എന്നാണ് ‘അമ്മ പറയുന്നത്. അങ്ങനെ ചെയ്താൽ മാത്രമെ സഹോദരിയുടെ ആത്മാവിനൊപ്പം ഒത്തു ചേർന്ന് അവളെ മടക്കി കൊണ്ടുവരാൻ സാധിക്കു എന്നാണ് മകൾ പറഞ്ഞതെന്നാണ് ഇവരുടെ മൊഴി. തിങ്കളാഴ്ച കലിയുഗം അവസാനിച്ച് സത് യുഗം പിറക്കുമെന്നും അപ്പോഴേക്കും സഹോദരിയുമായി മടങ്ങിവരുമെന്നുമായിരുന്നു അലേഖ്യ പറഞ്ഞതെന്നും ഇവർ പോലീസിനു മൊഴി നൽകി.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. ഇളയമകളെ തൃശൂലം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ നിലയിലായിരുന്നു. മൂത്തമകളെ ഡംബെൽ കൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്.

Related Topics

Share this story