വീട്ടില്‍ അതിക്രമിച്ചുകയറി സ്വര്‍ണവും പണവും കവര്‍ന്നു; പുറത്ത് പറയാതിരിക്കാന്‍ ലൈംഗിക അതിക്രമം മൊബൈലില്‍ ചിത്രീകരിച്ചു; മൂന്നംഗ സംഘം പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം മരുതൂര്‍ക്കടവില്‍ താമസിക്കുന്ന യുവതിക്ക് നേരെ ആക്രമണം. വീട്ടില്‍ അതിക്രമിച്ച് കയറി സ്വര്‍ണവും പണവും കവർന്നു. പ്രതികളായ മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മലയിന്‍കീഴ് സ്വദേശികളായ ഹേമന്ദ് (27), വിന്ധ്യന്‍ (34), കരമന നെടുങ്കാട് സ്വദേശി വിനോദ് (38) എന്നിവരാണ് അറസ്റ്റിലായത്. വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ വീട്ടുപകരണങ്ങള്‍ തല്ലി തകര്‍ക്കുകയും സ്വര്‍ണവും പണവും കവരുകയായിരുന്നു.
കഴിഞ്ഞ 21നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് . അതിക്രമത്തിന് ഇരയായ യുവതിയുടെ സുഹൃത്തിന്റെ ഭര്‍ത്താവാണ് പിടിയിലായ ഹേമന്ദ്. ഇയാള്‍ നിരവധി കേസുകളിലെ പ്രതിയാണെന്ന വിവരം ഭാര്യവീട്ടുകാരെ അറിയിച്ചുവെന്ന് ആരോപിച്ചായിരുന്നു അക്രമം.ആക്രമണ വിവരം പുറത്ത് പറയാതിരിക്കാനായി യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തി അത് മൊബൈലില്‍ ചിത്രീകരിച്ചതായി പൊലീസ് പറഞ്ഞു. ഫോര്‍ട്ട് അസി. കമ്മീഷണര്‍ പ്രതാപന്‍ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.