Times Kerala

പ്രണയിച്ചു വിവാഹം കഴിച്ചു, ആലപ്പുഴയിൽ നവദമ്പതികള്‍ക്ക് നേരെ പെണ്‍വീട്ടുകാരുടെ ക്രൂര ആക്രമണം; ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ

 
പ്രണയിച്ചു വിവാഹം കഴിച്ചു, ആലപ്പുഴയിൽ നവദമ്പതികള്‍ക്ക് നേരെ പെണ്‍വീട്ടുകാരുടെ ക്രൂര ആക്രമണം; ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ

ആലപ്പുഴ: പ്രണയിച്ച്‌ വിവാഹം കഴിച്ച നവദമ്പതികളിൽ വരനെ യുവതിയുടെ വീട്ടുകാർ ആക്രമിച്ചു തട്ടിക്കൊണ്ടുപോയതായി പരാതി. നവദമ്പതികള്‍ ബൈക്കില്‍ എത്തുമ്പോഴായിരുന്നു അക്രമിസംഘം വരനെ തട്ടിക്കൊണ്ടു പോയത്. മാവേലിക്കര പുല്ലംപ്ലാവ് റെയില്‍വേ മേല്‍പാലത്തിനു സമീപം ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. പുന്നമ്മൂട് പോനകം കാവുളളതില്‍ തെക്കേതില്‍ സന്തോഷും പോനകം കൊട്ടയ്ക്കാത്തേത്ത് സ്നേഹയുമാണ് ആക്രമിക്കപ്പെട്ടത്. ഇഷ്ടിക കൊണ്ടായിരുന്നു യുവതിയുടെ വീട്ടുകാരുടെ ആക്രമണം. തലയ്ക്കു പരുക്കേറ്റ സന്തോഷ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ 13നാണ് സന്തോഷിന്‍റെയും സ്വപ്നയുടെയും വിവാഹം ക്ഷേത്രത്തില്‍ വച്ച്‌ നടന്നത്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ സ്നേഹക്ക് സന്തോഷുമായുള്ള ബന്ധത്തെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു. സ്നേഹയുടെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു 13ന് ഇരുവരും വിവാഹിതരായത്.ഞായറാഴ്ച രാവിലെ ക്ഷേത്ര ദര്‍ശനത്തിനു ശേഷം ബൈക്കില്‍ വീട്ടിലേക്കു പോകുന്ന വഴിയാണ് ഇരുവരും ആക്രമിക്കപ്പെട്ടത്. സ്നേഹയുടെ അച്ഛൻ ബാബുവും സഹോദരന്‍ ജിനുവും ഇവരുടെ ചില ബന്ധുക്കളും ചേര്‍ന്നു ദമ്പതികളെ വഴിയിൽ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തന്നെ ബൈക്കില്‍ നിന്നു തള്ളി വീഴ്ത്തി ഇഷ്ടികകൊണ്ടു തലയ്ക്ക് ഇടിച്ച ശേഷം സ്നേഹയെ ബലം പ്രയോഗിച്ചു കൊണ്ടുപോകുകയായിരുന്നെന്നു സന്തോഷ് പൊലീസിനു മൊഴി നല്‍കി.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവാവിനെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് യുവതിയുടെ ബന്ധുക്കളെ അക്രമത്തിനു പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സന്തോഷ് നൽകിയ പരാതിയെ തുടര്‍ന്നു പൊലീസ് യുവതിയെ ബന്ധുവീട്ടില്‍ നിന്നു കണ്ടെത്തി. പിന്നീട് യുവതിയുടെ ഇഷ്ടപ്രകാരം ഭര്‍ത്താവിനൊപ്പം വിട്ടയക്കുകയായിരുന്നു. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭാര്യാ പിതാവ് ബാബു, സഹോദരൻ ജിനു എന്നിവര്‍ക്കും സ്നേഹയുടെ അമ്മ സുമയ്ക്കും രണ്ടു ബന്ധുക്കള്‍ക്കും എതിരെ കേസ് എടുത്തതായി സിഐ ബി. വിനോദ് കുമാര്‍ പറഞ്ഞു.

Related Topics

Share this story