22-കാരിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മകളെ കൊന്നതെന്ന് മാതാപിതാക്കൾ; ഭർത്താവിന്റെ ക്രൂര മർദ്ദനത്തിന് ഇരയായിരുന്നെന്നും റിപ്പോർട്ട്
കോഴിക്കോട്: 22 കാരിയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി യുവതിയുടെ മാതാപിതാക്കള്‍ രംഗത്ത്. ഇക്കഴിഞ്ഞ ഡിസംബര്‍ 19നാണ് 22 കാരിയായ ഫാത്തിമ അനീഷയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. തൂങ്ങിമരിച്ചുവെന്നാണ് ഭര്‍ത്താവ് മുഹമ്മദ് അനസ് പെണ്‍കുട്ടിയുടെ വീട്ടുകാരെ വിളിച്ചറിയിച്ചത്. എന്നാല്‍ മകളുടേത് ആത്മഹത്യയല്ല, കൊലപാതകമാണെന്നും, ഭർത്താവിനും ഭർതൃവീട്ടുകാർക്കും മരണത്തിൽ പങ്കുണ്ടെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു. 9 മാസം മാത്രം പ്രായമായ കുഞ്ഞിനെ തനിച്ചാക്കി മകള്‍ ഒരിക്കലും ജീവനൊടുക്കില്ല എന്നാണു ഫാത്തിമയുടെ മാതാപിതാക്കൾ ഉറപ്പിച്ചു പറയുന്നു. ഭർത്താവ് അനസ് തന്റെ മകളെ മർദിക്കാറുണ്ടായിരുന്നെന്നും യുവതിയുടെ അമ്മ പറയുന്നു.ഇക്കാര്യം ചൂണ്ടിക്കാട്ടി സിറ്റി പൊലിസ് കമ്മീഷണര്‍ക്കും മുഖ്യമന്ത്രിക്കും മാതാപിതാക്കള്‍ പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.