അർധരാത്രി ലോറി പാഞ്ഞു കയറിയത് കിടപ്പ് മുറിയിലേക്ക്, കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്.!
തൃശൂര്‍: അര്‍ധരാത്രിയിൽ നിയന്ത്രം വിട്ട ലോറി പാഞ്ഞുകയറി ലോറി വീട് ഭാഗികമായി തകർന്നു. അതേസമയം, അപ്രതീക്ഷിതമായ അപകടത്തിൽ നിന്നും വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്‌ച രാത്രി പതിനൊന്നരയോടെയാണ് കുതിരാന്‍ വഴുക്കുംപാറയില്‍ നിയന്ത്രണംവിട്ട ചരക്കു ലോറി ദേശീയപാതയില്‍നിന്ന് റോഡരികിലെ വീടിലേക്ക് ഇടിച്ചു കയറിയത്. മുട്ടംതോട്ടില്‍ മത്തായിയുടെ വീട്ടിലെ കിടപ്പുമുറിയിലേക്കായിരുന്നു ലോറി പാഞ്ഞുകയറിയത്.ഉറങ്ങുകയായിരുന്ന മത്തായിയുടെ ഭാര്യ സോഫി (60), കൊച്ചുമകള്‍ ഇതള്‍ (6) എന്നിവര്‍ ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണെങ്കിലും ഗുരുതര പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ദേശീയപാതയില്‍നിന്ന് 15 അടിയോളം താഴ്‌ചയിലാണ് മത്തായിയുടെ വീട്. നിയന്ത്രണംവിട്ട ലോറി 150 മീറ്ററോളം സഞ്ചരിച്ചാണ് വീട്ടിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ ലോറി ഡ്രൈവര്‍ തഞ്ചാവൂര്‍ സ്വദേശി ഷണ്‍മുഖനു കാലിനു പരുക്കേറ്റു. നാട്ടുകാരും പോലീസും ഏറെനേരം പണിപ്പെട്ടാണ് ഷണ്‍മുഖനെ ഡ്രൈവര്‍ ക്യാബിനില്‍നിന്ന് പുറത്തെടുത്തത്. തമിഴ്‌നാട്ടില്‍നിന്ന് ഉരുക്കു പാളികളുമായി തൃശൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ലോറി.