Times Kerala

കോട്ടയത്ത് നേഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചത് കാപ്പിയുണ്ടാക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്കു തീ പടർന്ന്, നിലവിളി കേട്ടെത്തിയ അയൽവാസികൾ കണ്ടത് കത്തിക്കരിഞ്ഞു കിടക്കുന്ന 19കാരിയെ; നടുക്കം മാറാതെ നാട്ടുകാർ

 
കോട്ടയത്ത് നേഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചത് കാപ്പിയുണ്ടാക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്കു തീ പടർന്ന്, നിലവിളി കേട്ടെത്തിയ അയൽവാസികൾ കണ്ടത് കത്തിക്കരിഞ്ഞു കിടക്കുന്ന 19കാരിയെ; നടുക്കം മാറാതെ നാട്ടുകാർ

കോട്ടയം: വീട്ടിൽ കാപ്പിയുണ്ടാക്കുന്നതിനിടെ അടുപ്പിൽ നിന്ന് വസ്ത്രത്തിലേക്ക് തീ പടർന്ന് പിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു. വിജയപുരം വടവാതൂർ ചെമ്പോല കൊച്ചു പറമ്പിൽ ജോസിന്റെ മകൾ ജീന ജോസ് (അമ്മു (19) ) ആണ് മരിച്ചത്. ന്നലെ രാവിലെ 11 മണിക്ക് വീട്ടിൽ വച്ചാണ് തീപിടിച്ചു പെൺകുട്ടിക്ക് 90 ശതമാനത്തോളം പരിക്കേറ്റത്. തുടർന്ന് രാത്രി 9 മണിയോടെ കോട്ടയം മെഡിക്കൽ കോളജിൽ വച്ച് മരിച്ചു.വീടിനുള്ളില്‍ നിന്നും പെണ്‍കുട്ടിയുടെ നിലവിളി കേട്ട അയല്‍വാസി ഓടിയെത്തിയപ്പോൾ തീയിൽ വെന്തുരുകി കിടന്ന പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ഗ്യാസ് അടുപ്പില്‍ നിന്നും തീ ആളിപ്പടരുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ ഇവർ അഗ്നിരക്ഷാസേനയെയയും പൊലീസിനെയും വിവരമറിയിച്ചു.

Related Topics

Share this story