മാസം തോറും 40000 രൂപ കൈക്കൂലി വേണമെന്ന് പൊലീസ് ഇന്‍സ്പെക്ടര്‍; ഒടുവിൽ കിട്ടിയത് എട്ടിന്റെ പണി
Jan 20, 2021, 20:07 IST
നീലഗിരി: കൈക്കൂലി വാങ്ങുന്നതിനിടയിൽ പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ. ചേരമ്പാടി പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായ ആനന്ദവേലു(50) ആണ് പിടിയിലായത്. എടവണ്ണ സ്വദേശി ലോറി ഉടമയായ ബിൻസ് ഏലിയാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.എടവണ്ണയിൽ നിന്നും എംസാൻഡ് ചേരമ്പാടിയിലേക്ക് കൊണ്ടു വരാനായി മാസം 40,000 രൂപ പ്രതി കൈക്കൂലിയായി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. തുടർന്ന് ഇത് 20,000 രൂപ വീതം നൽകാമെന്ന് ഉറപ്പിക്കുകയായിരുന്നു. ഇതിനു ശേഷം ലോറി ഉടമയായ ബിൻസ് ഊട്ടി വിജിലൻസിന് പരാതി നൽകി. ഊട്ടി വിജിലൻസ് ഇൻസ്പെക്ടർ സീതാലക്ഷ്മിയുടെ നേതൃത്വത്തിൽ ഇന്നലെ പൊലീസ് സ്റ്റേഷന് അകത്ത് വച്ച് വിജിലൻസ് നൽകിയ പണം കൈമാറുന്നനിടയിലാണ് ആനന്ദവേലുവിനെ അറസ്റ്റ് ചെയ്തത്.