വീട്ടുകാരുമായി വഴക്കിട്ട് ഇറങ്ങിയ പെൺകുട്ടിയുമായി റെയിൽവേ സ്‌റ്റേഷനിൽ വെച്ച് സൗഹ്യദം നടിച്ച് അടുത്ത് കൂടി,ശേഷം വിവിധ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടുകാരുമായി പിണങ്ങി ഒറ്റയ്ക്ക് ചെന്നൈയിലേക്ക് പോകുവാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സ്കൂള്‍ വിദ്യാര്‍ഥിനിയെ കൂട്ടിക്കൊണ്ടു പോയി പീഡനത്തിന് ഇരയാക്കിയ രണ്ടു പേര്‍ അറസ്റ്റിൽ.പേരൂർക്കട പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത് .വലിയതുറ സ്റ്റിജോ ഹൗസില്‍ പ്രശോഭ് ജേക്കബ് (34), വലിയത്തോപ്പ് സെന്റ് ആന്‍സ് ചര്‍ച്ചിനു സമീപം സ്റ്റെല്ല ഹൗസില്‍ ജോണ്ടിയെന്ന് വിളിക്കുന്ന ജോണ്‍ ബോസ്കോ (33) എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.വീട്ടുകാരുമായി പിണങ്ങിയിറങ്ങി തമ്ബാനൂര്‍ റെയില്‍വേ സ്റ്റേഷനിൽ ചെന്നൈയ്ക്ക് ടിക്കറ്റെടുക്കാനായി കാത്തിരിക്കുകയായിരുന്നു പെൺകുട്ടി.എന്നാൽ പ്രതികൾ പെൺകുട്ടിയുടെ അടുത്ത് കൂടി സൗഹ്യദം നടിച്ചാണ് കൂട്ടിക്കൊണ്ടു പോകുകയുണ്ടായത്. പടിഞ്ഞാറെക്കോട്ടയ്ക്ക് സമീപമുള്ള ലോഡ്ജ്, തമിഴ്നാട് കായ്പ്പാടി റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജ് എന്നിവിടങ്ങളില്‍ വച്ച് പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കുട്ടിയെ ബെംഗളൂരുവില്‍ നിന്ന് കണ്ടെത്തിയതോടെയാണ് പീഡന വിവരം പുറത്ത് അറിഞ്ഞത് . പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്ന് പ്രതികളുടെ സുഹ്യത്തുക്കളായ 4 പേര്‍ കൂടി ബെംഗളൂരുവില്‍ വച്ച് പീഡിപ്പിച്ചതായി പോലീസ് അറിയിച്ചു.