Times Kerala

55 കാരനെ കൊന്നു തള്ളിയത് വെറും 60 രൂപയ്ക്കു വേണ്ടി; മൃതദേഹം കണ്ടെത്തിയത് കഴുത്ത് അറുത്ത നിലയിൽ; രണ്ടു യുവാക്കൾ അറസ്റ്റിൽ

 
55 കാരനെ കൊന്നു തള്ളിയത് വെറും 60 രൂപയ്ക്കു വേണ്ടി; മൃതദേഹം കണ്ടെത്തിയത് കഴുത്ത് അറുത്ത നിലയിൽ; രണ്ടു യുവാക്കൾ അറസ്റ്റിൽ

ന്യൂഡൽഹി: 60 രൂപക്ക് വേണ്ടി അമ്പത്തിയഞ്ചുകാരനായ റിക്ഷാ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ.ദിലീപ് ഹൽദാർ(20), ചോത്താൻ സിങ്(24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈസ്റ്റ് ഡൽഹിയിൽ വെള്ളിയാഴ്ച്ചയാണ് ദാരുണ സംഭവം നടന്നത്. റിക്ഷാക്കാരനിൽ നിന്നും പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയാണ് 55 വയസ്സ് തോന്നിക്കുന്ന മധ്യവയസ്കന്റെ മൃതദേഹം ഈസ്റ്റ് ഡൽഹിയിലെ ദഷ്മേഷ് പബ്ലിക് സ്കൂളിന് സമീപമുള്ള കുറ്റിക്കാട്ടിൽ നിന്നും കണ്ടെത്തിയത്‍. തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോചിച്ചാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്ത് മുറിച്ച നിലയിലായിരുന്നു ജിബൻ മസുംദാർ എന്ന റിക്ഷാക്കാരന്റെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട ജിബൻ മസുംദാറിന് ചോത്താൻ സിങ്ങിനെ മുൻപരിചയമുണ്ടായിരുന്നു. വ്യാഴാഴ്ച്ച രാത്രി മസുംദാറിനെ ഒരു പാർട്ടിക്ക് ചോത്താൻ ക്ഷണിച്ചു. തുടർന്ന് ദഷ്മേഷ് സ്കൂളിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു.മസുംദാറിന്റെ പക്കലുള്ള പണവും റിക്ഷയും തട്ടിയെടുക്കാൻ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചായിരുന്നു പ്രതികളുടെ പ്രവർത്തി. ചോത്താൻ സിങ്ങിൽ നിന്നും മസുംദാറിന്റെ പഴ്സും പൊലീസ് കണ്ടെത്തി.വെറും അറുപത് രൂപ മാത്രമായിരുന്നു മസുംദാറിന്റെ പഴ്സിലുണ്ടായിരുന്നത്. ഇതിനുവേണ്ടിയാണ് പ്രതികൾ കൊലപാതകം നടത്തിയതെന്നു പോലീസ് പറഞ്ഞു.

Related Topics

Share this story