ചാത്തന്നൂർ നിന്നൊരു ‘മീശമാധവൻ’, എന്നാൽ ഈ കള്ളനും കട്ടതൊന്നും ചാത്തന്നൂർ വിട്ട് പോയിട്ടില്ല !!!നാട്ടുകള്ളനുമുന്നിൽ ‘ക്ഷ’ വരച്ച് പൊലീസ്
ചാത്തന്നൂര്‍ :ചാത്തന്നൂർ നിന്നൊരു ‘മീശമാധവൻ’, എന്നാൽ ഈ കള്ളനും കട്ടതൊന്നും ചാത്തന്നൂർ വിട്ട് പോയിട്ടില്ല.ഒരു മാസത്തില്‍ അധികമായി ചാത്തന്നൂരിലെ പൊലീസുകാരെ വലയ്ക്കുകയാണ് ഒരു നാട്ടുകള്ളന്‍.സൂപ്പര്‍ഹിറ്റ് സിനിമയായ മീശമാധവനിലെപ്പോലെ ഈ കള്ളന്‍ കട്ടതൊന്നും ചാത്തന്നൂരിന് പുറത്തു പോയിട്ടില്ല. കാരണം മോഷണംപോകുന്നത് അധികവും അത്തരത്തിലുള്ള സാധനങ്ങൾ ആണ്. മരച്ചീനി, തേങ്ങ, വടക്കന്‍പുളി, മീന്‍ തുടങ്ങിയവയാണ് കള്ളൻ കൂടുതായി കൊണ്ട് പോകുന്നത് . ഇപ്പോഴിതാ കഴിഞ്ഞ ദിവസം കിണ്ടിയും നിലവിളക്കും പാത്രങ്ങളും ഉള്‍പ്പടെ മോഷണം പോയി. കഴിഞ്ഞ ദിവസം ചാത്തന്നൂര്‍ ഏറം ‘നാരായണീയ’ത്തില്‍ നിന്ന് നഷ്ടമായത് നിലവിളക്കും കിണ്ടിയും ഓട്ടു താലവും മറ്റ് പാത്രങ്ങളുമാണ്. വീട്ടുകാരായ ചാത്തന്നൂര്‍ എസ്.എന്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ശ്രീകലയും ഭര്‍ത്താവ് ഡോ. രാജുവും ഓച്ചിറയിലെ വീട്ടില്‍ നിന്ന് ഇന്നലെ കാരംകോട്ടെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതിയും നല്‍കി. എന്നാൽ ഇതുവരെ കള്ളനെ കണ്ടുപിടിക്കാനാകാതെ വലയുകയാണ് പൊലീസ് ഉദ്യോഗസ്ഥര്‍.