Times Kerala

ട്യൂഷൻ ക്ലാസിൽ പോയില്ല, ആറാം ക്ലാസുകാരന്റെ ദേഹത്ത് അച്ഛൻ പെട്രോൾ ഒഴിച്ച് കത്തിച്ചു; കുട്ടി ഗുരുതരാവസ്ഥയിൽ

 
ട്യൂഷൻ ക്ലാസിൽ പോയില്ല,  ആറാം ക്ലാസുകാരന്റെ ദേഹത്ത് അച്ഛൻ പെട്രോൾ ഒഴിച്ച് കത്തിച്ചു; കുട്ടി ഗുരുതരാവസ്ഥയിൽ

ഹൈദരാബാദ്: പഠനത്തിൽ പിന്നിലാണെന്ന് ആരോപിച്ചു 10 വയസുകാരനായ മകനെ അച്ഛൻ പെട്രോളൊഴിച്ച് തീകൊളുത്തി. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും 60 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട പൊള്ളലേറ്റ കുട്ടിയുടെ അച്ഛണ് ബാലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവ സമയം പിതാവ് മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറയുന്നു. ആറാം ക്ലാസിൽ പഠിക്കുന്ന ചരൺ എന്ന വിദ്യാർത്ഥിയെയാണ് സ്വന്തം അച്ഛൻ പഠിത്തതിൽ മോശമാണെന്ന പേരിൽ ക്രൂരമായി ആക്രമിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. അറസ്റ്റിലായ ബാലു മകനോട് അടുത്ത കടയിൽ പോയി ബീഡി വാങ്ങി വരാൻ ആവശ്യപ്പെട്ടു. തിരിച്ചെത്താൻ വൈകിയ കുട്ടിയെ നന്നായി പഠിക്കാത്തതിന്റെ പേരിൽ ഇയാൾ ഉപദ്രവിക്കുകയായിരുന്നു. ട്യൂഷൻ ക്ലാസിൽ സ്ഥിരമായി പോകുന്നില്ല എന്നത് അടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മർദ്ദനം . മകനെ രക്ഷിക്കാൻ അമ്മ ഇടപെട്ടെങ്കിലും പ്രതി ഭാര്യയെയും മർദിക്കുകയായിരുന്നു. പ്രകോപിതനായ ബാലു പെയിന്റ് മിക്‌സ് ചെയ്യാൻ സൂക്ഷിച്ചിരുന്ന പെട്രോൾ എടുത്ത് കുട്ടിയുടെ ദേഹത്ത് ഒഴിച്ചു. തുടർന്ന് ബീഡി കത്തിച്ച ശേഷം തീപ്പെട്ടി കൊള്ളി ദേഹത്തേക്ക് എറിയുകയായിരുന്നു.പൊള്ളലേറ്റു വേദന കൊണ്ട് പുളഞ്ഞ കുട്ടി, സഹായം ചോദിച്ച്‌ വീട്ടിൽ നിന്ന് പുറത്തേയ്ക്ക് ഓടി. തുടർന്ന് കുഴിയിൽ വീണ കുട്ടിയെ നാട്ടുകാർ ചേർന്ന് വെള്ളം ഒഴിച്ച്‌ തീകെടുത്തിയ ശേഷം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടിയുടെ നില ​ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

Related Topics

Share this story