പാടിയിൽ നിന്ന് കാണാതായ നാലാം ക്ളാസ്സുകാരിയുടെ മൃതദേഹം പൊട്ടക്കിണറ്റിൽ കണ്ടെത്തി
ഗൂഡല്ലൂർ: കൂനൂർ ഗ്രീക്മോർ എസ്റ്റേറ്റിലെ പാടിയിൽ നിന്ന് കാണാതായ ഒൻപതുവയസുകാരിയായ പെൺകുട്ടിയുടെ മൃതദേഹം പൊട്ടക്കിണറ്റിൽ കണ്ടെത്തി. ഡിസംബർ 21മുതലാണ് നാലാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ കാണാതായത്. ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തവേയാണ് മൃതദേഹം കണ്ടെത്തിയത്.,ഝാർഖണ്ഡ് സ്വദേശികളായ ലക്ഷ്മണൻ, സുമൻകുനാരി എന്നിവരുടെ മകളാണ് എട്ടുവയസ്സുകാരി. സംഭവത്തിൽ പാടിയിലെ ഇതരസംസ്ഥാന തൊഴിലാളികളടക്കമുള്ളവരെ പൊലീസ് ചോദ്യംചെയ്തിരുന്നു. പെൺകുട്ടിയെ കാണാതായി മൂന്നാഴ്ച പിന്നിട്ടിട്ടും ഒരു തുമ്പും കണ്ടെത്താൻ കഴിയാതെ വന്നതോടെ അന്വേഷണം വ്യാപിപ്പിക്കാനായി ഒമ്പതു സ്പെഷൽ ടീമുകളെ നിയോഗിച്ചിരുന്നു. ഇവർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.