Times Kerala

വഴിതെറ്റി പാടത്ത് എത്തിയ ആളെ പശു മോഷ്ടാവ് എന്ന് ആരോപിച്ച് വെടിവെച്ചുകൊന്നു

 
വഴിതെറ്റി പാടത്ത് എത്തിയ ആളെ പശു മോഷ്ടാവ് എന്ന് ആരോപിച്ച് വെടിവെച്ചുകൊന്നു

ലഖ്നൗ: മാനസിക വെല്ലുവിളി നേരിടുന്നയാളെ പശുമോഷ്ടാവ് എന്ന് ആരോപിച്ചു ഗ്രാമവാസികൾ വെടിവെച്ചുകൊന്നു. ഉത്തർപ്രദേശിലെ മെയിൻപുരിയിൽ നാഗ്ല സവാജ് ഗ്രാമത്തിലാണ് സംഭവം. ഇരുപതു വയസ്സുകാരനായ സണ്ണി യാദവ് ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഫിറോസാബാദ് ജില്ലയിലെ ഖേരിയ ഗ്രാമവാസിയാണ് കൊല്ലപ്പെട്ട സണ്ണി യാദവ്. രണ്ടുദിവസം മുൻപാണ് യുവാവ് മെയിൻപുരിയിൽ എത്തിയത്. ബുധനാഴ്ച രാവിലെ അഞ്ചുമണിക്ക് യുവാവ് കടുത്ത മൂടൽ മഞ്ഞിനെ തുടർന്ന് വഴിതെറ്റി പാടത്ത് എത്തിപ്പെട്ടു. തുടർന്ന് പശുവിനെ മോഷ്ടിക്കാൻ എത്തിയ കള്ളനെന്ന് ആരോപിച്ച് ഗ്രാമവാസികൾ സണ്ണി യാദവിനെ പിടികൂടി. ഗ്രാമവാസികൾ കൂട്ടം ചേർന്ന് മർദിക്കുന്നതിടയിൽ യുവാവ് രക്ഷപ്പെട്ട് ഓടുകയായിരുന്നു. ഈ സമയം ഗ്രാമവാസികളിൽ ആരോ യുവാവിനെ വെടിവെച്ചുവീഴ്ത്തുകയായിരുന്നു. വയറിനു വെടിയേറ്റ യുവാവ് തത്ക്ഷണം കൊല്ലപ്പെടുകയായിടുന്നു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തിമൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. ഗ്രാമവാസികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസ് റെജിസ്റ്റർ ചെയ്തു.പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Related Topics

Share this story