സ്ത്രീകൾ ഇങ്ങനെ തെറിവിളിക്കുന്നത് ഞാൻ കേട്ടിട്ടില്ല.ഞാൻ അവരോടു സെക്ഷ്വലി എന്തെങ്കിലും പറയുകയോ അശ്ലീല സന്ദേശങ്ങള്‍ അയക്കുകയോ ചെയ്തിട്ടില്ല.എന്നെപ്പോലെ ഒരു സെലിബ്രിറ്റി ഇങ്ങനെ പറഞ്ഞു എന്ന് പറഞ്ഞു ന്യൂസ് കൊടുത്താൽ ഫേമസ് ആകാമല്ലോ ; അശ്ലീല സന്ദേശ ആരോപണത്തിൽ സീരിയൽ താരത്തിന്റെ പ്രതികരണം
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിക്ക് അശ്ലീല സന്ദേശമയച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി സീരിയൽ താരം മുരളി മോഹൻ. മനോരമഓൺലൈനിന് നൽകിയ പ്രതികരണത്തിലാണ് സംഭവത്തെക്കുറിച്ചുള്ള പ്രതികരണം താരമറിയിച്ചത്.
മുരളി മോഹന്റെ പ്രതികരണം:
ഫെയ്സ്ബുക്കിൽ എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്. അതിൽ മിക്കവരുടെയും നമ്പറം എന്റെ കയ്യിൽ ഉണ്ട്. ഞാൻ സംസാരിക്കുന്ന ആൾ ഒറിജിനൽ ഐഡി ആണോ അതോ വ്യാജമാണോ എന്ന് അറിയാൻ വേണ്ടിയാണു നമ്പർ ചോദിക്കുന്നത്. ഫെയ്സ്ബുക്കിൽ വ്യാജന്മാരെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്.
അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി ആയ എനിക്ക് ഒരുപാടു ഫാൻസ് ഉണ്ട്, ചിലർ ഫേക് ഐഡിയിൽ വന്നു സംസാരിക്കും അങ്ങനെ ഉള്ളവരുമായി ഞാൻ ഇടപെടാറില്ല. നമ്പർ ചോദിച്ചിട്ടു തരുന്നില്ല എങ്കിൽ ഇവർക്ക് എന്തോ ദുരുദ്ദേശം ഉണ്ടെന്നു നമുക്ക് മനസ്സിലാകുമല്ലോ. എനിക്കെതിരെ ആരോപണം ഉന്നയിച്ച അശ്വതി എന്ന സ്ത്രീയുമായി പരിചയപ്പെട്ടു വളരെ കുറച്ചു നാളെ ആയിട്ടുള്ളു. കൂടുതൽ പരിചയപ്പെട്ടപ്പോൾ ആണ് ഞാൻ നമ്പർ ചോദിച്ചത്. അവർക്ക് പാട്ടുകൾ ഒക്കെ അയച്ചു കൊടുക്കുമായിരുന്നു. വളരെ കുറച്ചു ദിവസം മാത്രം പരിചയമുള്ള അവർ ഒറിജിനൽ ആള് തന്നെ ആണോ എന്നറിയാനാണ് ഞാൻ നമ്പർ ചോദിച്ചത്.ഒരു സെലിബ്രിറ്റി ആയ, ഇത്രയും പേര് അറിയുന്ന എനിക്കില്ലാത്ത ജാഡ എന്തിനാണ് അവർക്കു എന്നാണ് ഞാൻ ചോദിച്ചത്. ഞാൻ അവരോടു അശ്ലീലമായി ഒന്നും പറഞ്ഞിട്ടില്ല. ഒരു പാട്ടു അയച്ചു കൊടുത്തതിനാണ് അവർ എന്നെ തെറി വിളിച്ചത്. അത് അവർ തന്നെ സ്ക്രീൻഷോട്ട് ഇട്ടിട്ടുണ്ട്.അത് കാണുമ്പോൾ തന്നെ അവരുടെ സ്വഭാവം മനസ്സിലാകുമല്ലോ.സ്ത്രീകൾ ഇങ്ങനെ തെറിവിളിക്കുന്നത് ഞാൻ കേട്ടിട്ടില്ല.ഞാൻ അവരോടു സെക്ഷ്വലി എന്തെങ്കിലും പറയുകയോ അശ്ലീല സന്ദേശങ്ങള്‍ അയക്കുകയോ ചെയ്തിട്ടില്ല.എന്നെപ്പോലെ ഒരു സെലിബ്രിറ്റി ഇങ്ങനെ പറഞ്ഞു എന്ന് പറഞ്ഞു ന്യൂസ് കൊടുത്താൽ ഫേമസ് ആകാമല്ലോ അതിനാണ് ഇപ്പോൾ ഈ വിവാദം ഉണ്ടാക്കിയിരിക്കുന്നത്.
ഒരുപാടു സുഹൃത്തുക്കളും ബന്ധുക്കളും വിളിക്കുന്നുണ്ട്.എല്ലാവരും പറയുന്നത് മുരളിച്ചേട്ടൻ മോശമായി ഒന്നും പറഞ്ഞിട്ടില്ലല്ലോ.മുരളിച്ചേട്ടനെ ഞങ്ങൾക്ക് നന്നായി അറിയാം, തെറ്റ് ചെയ്യാത്തവർ വിഷമിക്കേണ്ട കാര്യമില്ല എന്നാണ്. 1978 മുതൽ അഭിനയരംഗത്തുള്ള എന്നെക്കുറിച്ച് ഇതുവരെ ഇങ്ങനെ ആരും പറഞ്ഞിട്ടില്ല.