ബൈക്കിലെത്തി മർദിച്ച ശേഷം കവർച്ച; രണ്ടുപേർ പിടിയിൽ
കൊച്ചി: ലോഡ്ജിന് മുന്നിൽനിന്നയാളെ മർദിച്ച് വാച്ച് തട്ടിപ്പറിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ഒരു ലോഡ്ജിനു മുന്നിലാണ് സംഭവം നടന്നത്. ചേർത്തല എരമല്ലൂർ പുളിയംപള്ളി സാംസൺ (20), ആലപ്പുഴ എഴുപുന്ന ചനയിൽ ഹൗസ് എമിൽ ആൻറണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡിസംബർ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം അസി. കമീഷണർ കെ. ലാൽജി, സെൻട്രൽ ഇൻസ്പെക്ടർ എസ്. വിജയ് ശങ്കർ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐമാരായ വിപിൻ കുമാർ, കെ.എക്സ്. തോമസ്, എസ്.പി. ആനി, എസ്.സി.പി.ഒ അനീഷ്, സി.പി.ഒമാരായ ഇഗ്നേഷ്യസ്, ഇസ്ഹാഖ്, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.