ഫോണ്‍ സ്വിച്ചോഫ്, കതക് തുറന്ന് കിടന്ന നിലയിലും, ഒന്നരമാസം മുൻപ് വിവാഹിതയായ നവവധു ഭർതൃവീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ; അന്വേഷണം
തിരുവനന്തപുരം: നവവധുവിനെ ഭര്‍ത്തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഭർതൃ ഗ്രഹത്തിൽ കഴിയുന്ന മകളുടെ ക്ഷേമം അന്വേഷിക്കാൻ അമ്മ എത്തിയപ്പോള്‍ വീട് തുറന്ന് കിടക്കുന്ന നിലയിലായിരുന്നുവെങ്കിലും മകളെ കണ്ടിരുന്നില്ല. തുടർന്ന് ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് തൊട്ടടുത്ത് തന്നെ താമസിക്കുന്ന ആതിരയുടെ ഭര്‍ത്താവിന്റെ അമ്മയെ വിളിച്ച് ഇരുവരും ആതിരയെ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. ഈ സമയം അച്ഛനേയും കൊണ്ട് ആശുപത്രിയില്‍ പോയിരുന്ന ഭര്‍ത്താവ് ശരത്തിനെ വിളിച്ച് ഇവര്‍ വിവരം പറയുകയായിരുന്നു. തുടർന്ന് ശരത്ത് എത്തിയശേഷമാണ് ശുചിമുറിയിയുടെ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയില്‍ കണ്ടെത്തിയത്. വാതില്‍ ചവിട്ടി പൊളിച്ച് നോക്കിയപ്പോഴാണ് ആതിരയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.ഒന്നര മാസം മുമ്പായിരുന്നു ആതിരയുടെയും ശരത്തിന്റെയും വിവാഹം. വിവാഹത്തിന് തൊട്ടു മുൻപാണ് ശരത്ത് വിദേശത്ത് നിന്ന് നാട്ടിലെത്തിയത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം പിയൂരോഗമിക്കുകയാണ്.