അച്ഛനെ താൻ കൊന്നെന്ന് മകൻ; അല്ല, സുഹൃത്തുക്കളെന്ന് അമ്മ; അഞ്ചലിൽ ഗൃഹനാഥന്റെ മരണത്തിൽ ദുരൂഹത
കൊല്ലം: അഞ്ചലിൽ ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത. ഒന്നിച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കേറ്റത്തിനൊടുവില്‍ അച്ഛനെ കൊലപ്പെടുത്തിയെന്നാണ് മകന്റെ മൊഴി.അതേസമയം, മകനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് കൊലപാതകികളെന്ന് അമ്മയും പൊലീസിനോട് പറഞ്ഞു. കരുകോൺ പുഞ്ചക്കോണം കോളനിയിൽ ചരുവിളവീട്ടിൽ രാജപ്പൻ (60) ആണ്. മരിച്ച രാജപ്പനും മകന്‍ സതീഷും മറ്റും സുഹൃത്തുകളും ചേര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി കരുകോണിലെ വീട്ടിലിരുന്ന് മദ്യപിച്ചു. ഇതിനിടെ വാക്കേറ്റമായി. തുടർന്നുണ്ടായ ഉന്തിലും തള്ളിലും പെട്ട് രാജപ്പന്‍ താഴെ വീണു. വീഴ്ച്ചയില്‍ തല തറയിലിടിച്ചതാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിേലക്ക് മാറ്റി. മകൻ സതീഷും സുഹൃത്തും അഞ്ചല്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇരുവരുടെയും മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കേസിൽ അന്വേഷണം തുടരുകയാണ്.