ഇന്ത്യയിലെ സർക്കാർ ആശുപത്രിയിൽ സൗകര്യങ്ങൾ ഇല്ല, കൊവിഡ് ചികിത്സ നിഷേധിച്ച് ബ്രിട്ടീഷ് നടി ബനിറ്റ സന്ധു, ഒടുവില്‍ ആരോഗ്യവകുപ്പിന്റെ അനുമതിയോടെ സ്വകാര്യ ആശുപത്രിയിലേക്ക്
ഡൽഹി: യുകെയില്‍ നിന്നും ഡിസംബറില്‍ ഇന്ത്യയിലെത്തി തുടർന്ന് കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് നടി ബനിറ്റ ഇന്ത്യയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സിക്കാന്‍ വിസമ്മതിച്ചു. ബനിറ്റ സഞ്ചരിച്ച വിമാനത്തില്‍ യാത്ര ചെയ്ത ഒരു ചെറുപ്പക്കാരനില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ സ്ഥിരീകരിച്ചിരുന്നു. അതിനാല്‍ ബനിറ്റയിലും പുതിയ വൈറസിന്റെ സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കാനുള്ള നടപടികള്‍ അധികൃതര്‍ നടത്തി. പിന്നാലെ നടിക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്‌തു.രോഗം സ്ഥിരീകരിക്കുന്നവരുടെ ചികിത്സക്കായി ഒരുക്കിയ ബെലിയഘട്ട ആശുപത്രിയില്‍ സജ്ജമാക്കിയ പ്രത്യേക യൂണിറ്റില്‍ ചികിത്സ തേടാന്‍ നടി വിസമ്മതിച്ചു. അടിസ്ഥാന സൗകര്യങ്ങളില്ലെന്നാരോപിച്ചാണ് താരം ചികിത്സക്ക് വിസമ്മതിച്ചത്. ഒടുവില്‍ ആരോഗ്യവകുപ്പിന്റെ അനുമതിയോടെ നടിയെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ധ്രുവ് വിക്രം അരങ്ങേറ്റം നടത്തിയ തമിഴ് സിനിമ ആദിത്യ വര്‍മയില്‍ നായിക വേഷം കൈകാര്യം ചെയ്‌തത് ബനിറ്റയായിരുന്നു. കവിത ആന്‍റ് തെരേസ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനായാണ് ഡിസംബര്‍ ഇരുപതിന് ബനിറ്റ കൊല്‍ക്കത്തയില്‍ എത്തിയത്.