Times Kerala

തന്റെ വലം കൈ ആയിരുന്ന സഹായിയുടെ കൊലപാതകത്തിൽ രാഹുല്‍ ഗാന്ധിക്കെതിരെ പരോക്ഷ ആരോപണം നടത്തി സ്മൃതി ഇറാനി

 
തന്റെ വലം കൈ ആയിരുന്ന സഹായിയുടെ കൊലപാതകത്തിൽ രാഹുല്‍ ഗാന്ധിക്കെതിരെ പരോക്ഷ ആരോപണം നടത്തി സ്മൃതി ഇറാനി

ഡൽഹി : തന്റെ വലം കൈ ആയിരുന്ന സഹായിയുടെ കൊലപാതകത്തിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരോക്ഷ ആരോപണം നടത്തി ബിജെപി നേതാവ് സ്മൃതി ഇറാനി. തെരെഞ്ഞെടുപ്പ് കഴിഞ്ഞ് അമേത്തിയെ സ്നേഹത്തോടെ കാത്തു സൂക്ഷിക്കണമെന്ന് മെയ് 23ന് എനിക്ക് ഒരാള്‍ സന്ദേശമയച്ചിരുന്നു. എനിക്ക് സന്ദേശമയച്ച വ്യക്തിയോട് ഞാന്‍ പറയുന്നു, നിങ്ങളുടെ സന്ദേശം എനിക്ക് ‘വ്യക്തമായി’ ലഭിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം അമേത്തിയില്‍ തനിക്കെതിരെ വൻ വിജയം കൊയ്ത സ്മൃതി ഇറാനിക്ക് രാഹുല്‍ ഗാന്ധി അഭിനന്ദന സന്ദേശമയച്ചിരുന്നു.

സ്മൃതി ഇറാനിയുടെ അടുത്ത സഹായിയായും മുന്‍ ഗ്രാമത്തലവനുമായ സുരേന്ദ്ര സിങ് അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ആചാരങ്ങള്‍ തെറ്റിച്ച് സ്മൃതി ഇറാനി സുരേന്ദ്ര സിങ്ങിന്‍റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുകയും ശവമഞ്ചം ചുമക്കുകയും ചെയ്തിരുന്നു.

അതെ സമയം സിംഗിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചിരുന്നു. രാഷ്ട്രീയ വൈരാ​ഗ്യമോ തർക്കമോ ആയിരിക്കാം കൊലപാതകത്തിന് പിന്നില്ലെന്നാണ് പ്രാഥമിക നി​ഗമനമെന്നും എസ്പി അറിയിച്ചു .കൂടാതെ ഇതിന് പിന്നിൽ കോൺ​ഗ്രസ് ആണെന്ന് ആരോപിച്ച് സുരേന്ദ്ര സിംഗിന്റെ കുടുംബം രം​ഗത്തെത്തിയിരുന്നു . സംഭവം രാഷ്ട്രീയ കൊലപാ താകമെന്നാണ് രാഹുലിനെതിരെയുള്ള പ്രസ്താവനയിലൂടെ സ്മൃതി ഇറാനി പരോക്ഷ പരാമർശം നടത്തിയത് .

Related Topics

Share this story