ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം സഹിക്കാന്‍ പോലുമാകാതെ തന്നെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞ് ഒരു സ്ഥാനാര്‍ഥി
ജലന്ധര്‍: ഇന്ത്യ ബിജെപിയുടെ വിജയം ആഘോഷിക്കുമ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം സഹിക്കാന്‍ പോലുമാകാതെ തന്നെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞ് ഒരു സ്ഥാനാര്‍ഥി. പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി ‘നീട്ടു ഷത്രന്‍ വാല’യാണ് തന്റെ ദയനീയ പരാജയം താങ്ങാനാവാതെ കരഞ്ഞുപോയത്.
തിരഞ്ഞെടുപ്പില്‍ വന്‍ വിജയം പ്രതീക്ഷിച്ചല്ല നീട്ടു ഷത്രന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ വോട്ടെണ്ണല്‍ ഫലം വന്നപ്പോള്‍ നീട്ടുവിന് ലഭിച്ചത് വെറും അഞ്ച് വോട്ട്. എന്നാൽ അഞ്ച് വോട്ട് കിട്ടിയതിന്റെ സങ്കടമല്ല കാരണം . ഒമ്പത് കുടുംബാംഗങ്ങള്‍ ഉള്ള തന്റെ വീട്ടിലെ നാലുപേര്‍ തന്നോട് വഞ്ചന കാട്ടിയെന്നതാണ് നീട്ടുവിനെ കരയിച്ചത്. ഈ പരാജയം നീട്ടുവിനെ ഇനി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്ന് തിരുമാനത്തിൽ എത്തിച്ചിരിക്കുകയാണ് .