ഭർത്താവുമായി പിരിഞ്ഞിട്ട് മൂന്ന് വർഷം, കുഞ്ഞുണ്ടായത് അവിഹിത ബന്ധത്തിൽ; തിരുവനന്തപുരത്ത് നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം
തിരുവനന്തപുരം: നെടുമങ്ങാട് നവജാത ശിശുവിനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. തിരുവനന്തപുരം ജില്ലയിലെ പനവൂർ മാങ്കുഴി തോട്ടിൻങ്കര കുന്നുംപുറത്ത് വീട്ടിൽ വിജിയാണ് രണ്ടു ദിവസം മാത്രം പ്രായമുള്ള തന്‍റെ കുഞ്ഞിന്‍റെ കൊന്നു കുഴിച്ചു മൂടിയത്. ഇന്ന് രാവിലെ ആണ് സംഭവം പുറം ലോകം അറിയുന്നത്.വീടിന് ചുറ്റും രക്തം കണ്ടതിനെ വിജിയുടെ മൂത്ത കുട്ടി നാട്ടുകാരെ അറിയിക്കുകയും തുടർന്ന് നാട്ടുകാർ സ്ഥലം പരിശോധിക്കുകയും കുട്ടിയെ കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കുട്ടിയുടെ അമ്മ വിജിയെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. സ്ഥലത്ത് ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. ആർഡിഒ സ്ഥലത്ത് എത്തി കുട്ടിയെ പുറത്തെടുക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു.മൂന്ന് വർഷമായി ഭർത്താവുമായി പിണങ്ങി കഴിയുന്ന വിജിയുടെ അവിഹിത ബന്ധത്തിൽ പിറന്ന കുട്ടിയെ പുറത്ത് ആരും അറിയാത്ത രീതിയിൽ ഒഴിവാക്കാനാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. നെടുമങ്ങാട് ഡിവൈഎസ്പി ഉമേഷ് കുമാർ, സിഐ രാജേഷ് കുമാർ, എസ്ഐ സുനിൽ ഗോപി തുടങ്ങിയവർ സംഭവസ്ഥലത്തെത്തി.