കൊച്ചി :എറണാകുളം പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ അയ്യനാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാർക്കും ഭരണ സമിതിക്കും വീഴ്ച ഉണ്ടായിട്ടില്ലെന്ന് സഹകരണ വകുപ്പ്.
പ്രളയ ഫണ്ടിൽ നിന്ന് ഒരു കോടി 60 ലക്ഷം രൂപ കാണാനില്ലെന്നായിരുന്നു കേസ്. തൃക്കാക്കരയിലെ പ്രാദേശിക സിപിഐഎം നേതാക്കൾ കേസിൽ പ്രതികളാണ്. തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗങ്ങളായിരുന്ന അൻവർ, ഭാര്യ ഖൗറത്ത്, എൻഎൻ നിതിൻ, നിതിൻറെ ഭാര്യ ഷിന്റു എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.
ഫെഡറൽ ബാങ്കിൽ അയ്യനാട് ബാങ്കിന്റെ പേരിലുള്ള അക്കൗണ്ടാണെന്ന് തെറ്റിദ്ധരിച്ചാണ് സിപിഐഎം നേതാവ് അൻവറിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയത്. തെറ്റ് തിരിച്ചറിഞ്ഞപ്പോൾ പണം തിരികെ അടയ്ക്കാൻ ആവശ്യപ്പെട്ടു. അൻവർ പണം തിരികെ അടയ്ക്കുകയും ചെയ്തു.
Comments are closed.