വിദ്യയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ; ഭർത്താവ് വഴക്കുപറയുന്നതും, മര്‍ദ്ദിക്കുന്നതിന്റെ ശബ്ദവും നിലവിളിയും ഫോണിലൂടെ കേട്ടെന്ന് വിദ്യയുടെ സഹോദരി; ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യം
കണ്ണൂര്‍: പുതിയതെരു പനങ്കാവിലെ വിദ്യ എന്ന യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു ബന്ധുക്കൾ രംഗത്ത്. മരണം കൊലപാതകമാണെന്ന് സംശയിക്കുന്നുണ്ടെന്നും കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് മുപ്പത്തിയേഴുകാരിയായ വിദ്യ വിദ്യ മരണപ്പെട്ടത്. പട്ടേല്‍ റോഡിലെ മനോജിന്റെ ഭാര്യയാണ് മരിച്ച വിദ്യ. തുടര്‍ന്ന് കോവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ഭര്‍തൃ വീട്ടുകാർക്ക് വിട്ടുകൊടുത്തു. എന്നാൽ മരണത്തിൽ സംശയം ഉന്നയിച്ച ബന്ധുക്കൾ ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.തുടർന്ന് കണ്ണൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ റീ പോസ്റ്റ്മോർട്ടം നടത്തി. അതേസമയം, വിദ്യയുമായി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ ഭര്‍ത്താവ് വന്ന് വഴക്കുപറയുന്നതും, മര്‍ദ്ദിക്കുന്നതിന്റെ ശബ്ദവും നിലവിളിയും കേട്ടുവെന്നും സഹോദരി ദിവ്യ പറയുന്നു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. വളപട്ടണം പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ല. ഒന്നരവർഷം മുമ്പായിരുന്നു മനോജിന്റെയും വിദ്യയുടെയും വിവാഹം. വിദ്യയുടെ വീട്ടിലേക്ക് പോകുന്നത് ഭര്‍തൃവീട്ടുകാര്‍ക്ക് ഇഷ്ടമില്ലായിരുന്നുവെന്നും സഹോദരി പറയുന്നു. ഭര്‍തൃവീട്ടിലെ പ്രശ്‌നങ്ങളും പീഡനങ്ങളും വിദ്യ അറിയിച്ചിരുന്നെന്ന് ദിവ്യ പൊലീസിനെ അറിയിച്ചു.