Times Kerala

‘അദ്ദേഹം എന്നെ ചുംബിച്ചതും, അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്തതും ഓർക്കുമ്പോൾ ആകാംക്ഷയ്ക്കപ്പുറം എന്റെ ഉള്ളില്‍ വല്ലാത്ത സങ്കടവും നഷ്ടബോധവുമാണ് ഇപ്പോള്‍’; രഞ്ജിനി ഹരിദാസ്

 
‘അദ്ദേഹം എന്നെ ചുംബിച്ചതും, അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്തതും ഓർക്കുമ്പോൾ ആകാംക്ഷയ്ക്കപ്പുറം എന്റെ ഉള്ളില്‍ വല്ലാത്ത സങ്കടവും നഷ്ടബോധവുമാണ് ഇപ്പോള്‍’; രഞ്ജിനി ഹരിദാസ്

ഇന്നലെയാണ് ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ മരണത്തിന് കീഴടങ്ങിയത്. നിരവധി പേര്‍ താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തി. 2012ല്‍ ബോബി ചെമ്മണ്ണൂരിന്റെ ജ്വല്ലറി ഉദ്ഘാടനത്തിന് മറഡോണ് കേരളത്തില്‍ എത്തിയിരുന്നു. കണ്ണൂര്‍ നടന്ന പരിപാടിയില്‍ അവതാരകയായി എത്തിയത് രഞ്ജിനി ഹരിദാസ് ആയിരുന്നു. ഇപ്പോള്‍ മറഡോണയ്ക്ക് ഒപ്പമുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ്ര രഞ്ജിനി ഹരിദാസ്.

രഞ്ജിനിയുടെ വാക്കുകള്‍ ഇങ്ങനെ;

‘വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഇതിഹാസം തന്റെ ആരാധകരെ കാണാന്‍ കണ്ണൂരെത്തിയപ്പോള്‍ ആ പരിപാടി അവതരിപ്പിക്കുക എന്ന അംഗീകാരം എനിക്ക് ലഭിച്ചിരുന്നു. ഞാന്‍ അവതരിപ്പിച്ച പരിപാടികളില്‍ ഏറ്റവും രസകരവും ഊര്‍ജ്ജസ്വലമായതും എന്നതുകൊണ്ട് തന്നെ ആ ദിവസം എന്നും എന്റെ ഹൃദയത്തില്‍ അടയാളപ്പെടുത്തും. ഫുട്‌ബോള്‍ താരത്തിന്റെ ഊര്‍ജവും ആവേശവും എക്കാലത്തേയും ഏറ്റവും വലിയ ഫുട്‌ബോള്‍ താരത്തോടുള്ള ആളുകളുടെ കറകളഞ്ഞ സ്‌നേഹവും തന്നെയായിരിക്കും എല്ലാവരുടേയും മനസില്‍ തങ്ങി നില്‍ക്കുക. അദ്ദേഹം പോയി എന്നറിഞ്ഞപ്പോള്‍.. എന്റെ മനസ് തീര്‍ത്തും ഉന്മാദം നിറഞ്ഞ ആ ദിവസത്തിലേക്ക് തിരിച്ചുപോയി. പരിപാടി അവതരിപ്പിച്ചതും, അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്തതും, അദ്ദേഹം എന്നെ ചുംബിച്ചതും.. ആകാംക്ഷയ്ക്കപ്പുറം എന്റെ ഉള്ളില്‍ വല്ലാത്ത സങ്കടവും നഷ്ടബോധവുമാണ് ഇപ്പോള്‍. അദ്ദേഹം ഇല്ലെന്ന അറിവ് ലോകത്തിനേറ്റ പ്രഹരമാണ്. ഒരു വലിയ നഷ്ടം,’

Related Topics

Share this story