Times Kerala

ലോകത്ത് നുണ പറയാത്ത ഒരു മനുഷ്യനുണ്ടെങ്കില്‍ എനിക്കറിയാവുന്നത് മറഡോണയെ മാത്രമാണ്; ഓര്‍മകള്‍ പങ്കുവെച്ച് ബോബി ചെമ്മണ്ണൂര്‍

 
ലോകത്ത് നുണ പറയാത്ത ഒരു മനുഷ്യനുണ്ടെങ്കില്‍ എനിക്കറിയാവുന്നത് മറഡോണയെ മാത്രമാണ്; ഓര്‍മകള്‍ പങ്കുവെച്ച് ബോബി ചെമ്മണ്ണൂര്‍

കൊച്ചി : ഇന്നലെയാണ് ഫുട്‌ബോള്‍ ഇതിഹാസം തിയാഗോ മറഡോണ അന്തരിച്ചത്. ബോബി ചെമ്മണ്ണൂര്‍ ആയിരുന്നു അദ്ദേഹത്തെ കേരളത്തില്‍ എത്തിച്ചത്. ഇപ്പോള്‍ മറഡോണയുടെ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് ബോബി ചെമ്മണ്ണൂര്‍. വെറു ഒരു ഫുട്‌ബോളര്‍ അല്ല അദ്ദേഹം എന്ന് കൂടെ താമസിച്ചപ്പോള്‍ മനസ്സിലായി. ലോകത്ത് നുണ പറയാത്ത ഒരു മനുഷ്യനുണ്ടെങ്കില്‍ എനിക്കറിയാവുന്നത് മറഡോണയെ മാത്രമാണ് ബോബി പറഞ്ഞു.

ഒരുമിച്ചു താമസിച്ചപ്പോൾ അദ്ദേഹം പൊട്ടിക്കരയുന്ന ഒരു നിമിഷം ഓർമ്മയിൽ വരികയാണ്ഭക്ഷണം കഴിച്ച് അല്‍പം മദ്യം കഴിച്ചിരിക്കുമ്പോള്‍, അദ്ദേഹം ഡ്രഗ്‌സ് യൂസ് ചെയ്‌തെന്നു പറഞ്ഞ് കളിയില്‍ നിന്ന് പുറത്താക്കപ്പെട്ടത് മറഡോണ ഓര്‍ത്തു. അത് ചതിയാണ് ബോബി, ഞാന്‍ ഇന്നസന്റായിരുന്നു. എന്റെ കാല്‍നഖം പഴുത്ത് കളിക്കാന്‍ പറ്റാതെ ഇരിക്കുമ്‌ബോള്‍ അതിനു മരുന്നു കൊടുത്തപ്പോള്‍ നിരോധിച്ച മരുന്ന് അദ്ദേഹം അറിയാതെ കഴിക്കുകയും അത് പിടിക്കപ്പെടുകയും അത് ഫുട്‌ബോള്‍ ലോബിയുടെ ചതിയായിരുന്നുവെന്നും പറഞ്ഞ് മറഡോണ പൊട്ടിക്കരഞ്ഞതായും ബോബി ഓര്‍മിച്ചു.

ഒരു ബ്രാന്‍ഡ് അംബാസിഡര്‍ എന്നതിലേറെ മറഡോണയുമായി അടുക്കാന്‍ സാധിച്ചിരുന്നതായും ബോബി അനുസ്മരിച്ചു.ഇന്ന് ഫുട്‌ബോള്‍ ലോകത്ത് പലരും പതിനായിരക്കണക്കിനു കോടികള്‍ സമ്ബാദിച്ചിട്ടുണ്ടെങ്കിലും മറഡോണയുടെ ബാങ്ക് അക്കൗണ്ടില്‍ ഒന്നും കാണില്ലെന്ന് ബോബി പറഞ്ഞു.

Related Topics

Share this story