കരിമ്പിൻ പാടത്ത് പോയ 21 കാരിയെ മൂന്നു പേർ ചേർന്ന് കൂട്ട ബലാത്‌സംഗത്തിന് ഇരയാക്കി; സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി; അറസ്റ്റ്
ലക്നൗ: ഉത്തർപ്രദേശിൽ 21 കാരിയായ യുവതിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ കരിമ്പിൻ കൃഷി നടക്കുന്ന പ്രദേശത്ത് ഞായറാഴ്ചയായിരുന്നു സംഭവം. പീഡനം ചെറുക്കാൻ ശ്രമിച്ച യുവതിയെ മൂന്നുപേരും ചേർന്ന് മർദ്ദിച്ചുവെന്നും പരാതിയിൽ പറയുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടർന്ന് കുടുംബം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കരിമ്പിൻ പാടത്ത് നിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി മൊഴി നൽകിയതായി പോലീസ് പറഞ്ഞു. സംഭവത്തിൽ പ്രതികളായ മൂന്നു പേരെയും അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.