Times Kerala

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും എവറസ്റ്റ് കീഴടക്കി കാമി ഋത ഷെര്‍പ്പ

 
ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും എവറസ്റ്റ് കീഴടക്കി കാമി ഋത ഷെര്‍പ്പ

കാഠ്മണ്ഡു: ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും എവറസ്റ്റ് കൊടുമുടി കീഴടക്കി നേപ്പാള്‍ സ്വദേശി കാമി ഋത ഷെര്‍പ്പ. ചൊവ്വാഴ്ച 24-ാം തവണയും എവറസ്റ്റ് കീഴടക്കിയാണ് കാമി വീണ്ടും റിക്കാര്‍ഡ് സൃഷ്ടിച്ചത്. രാവിലെ ആറരയോടെ നേപ്പാള്‍ വശത്തുനിന്നാണ് കാമി എവറസ്റ്റിനു മുകളിലെത്തിയത്. മേയ് പതിനഞ്ചിന് കാമി 23-ാം തവണ എവറസ്റ്റില്‍ എത്തിയിരുന്നു.ഇരുപത് വര്‍ഷത്തോളമായി എവറസ്റ്റ് ആരോഹകര്‍ക്ക് വഴികാട്ടിയായി പ്രവര്‍ത്തിക്കുകയാണ് കാമി. സൊലുകുംഭു ജില്ലയിലെ താമെ സ്വദേശിയാണ് കാമി. പര്‍വതാരോഹകര്‍ക്ക് വഴികാട്ടുന്നതിന്‍റെ ഭാഗമായാണ് ഭൂരിഭാഗം തവണയും കാമി കൊടുമുടി കയറിയത്. കാഞ്ചന്‍ജംഗ, ചൊ ഒയു, ലോട്സെ, അന്നപുര്‍ണ തുടങ്ങിയ കൊടുമുടികള്‍ ഇതിനകംതന്നെ കാമി കീഴടക്കിക്കഴിഞ്ഞു.1994-ല്‍ 24 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് കാമി ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. അമേരിക്ക കേന്ദ്രമായ ആല്‍പൈന്‍ അസെന്‍റ്സ് കന്പനിക്കു വേണ്ടിയാണ് കാമി ഗൈഡായി ജോലി ചെയ്യുന്നത്. നേപ്പാളിലെ പര്‍വത മേഖലയില്‍ ജീവിക്കുന്ന പ്രത്യേക ഗോത്രവര്‍ഗമാണ് കാമി ഉള്‍പ്പെടുന്ന ഷെര്‍പ്പകള്‍.

Related Topics

Share this story